തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ദിവസമായ ഇന്ന് ജില്ലയിലെ സ്കൂളുകൾക്ക് പ്രവൃത്തി ദിവസം. സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സ്കൂളുകളിലെ അവധി പിൻവലിച്ചത്. സംഭവത്തിൽ വിശ്വാസികളിൽ നിന്നും ഹിന്ദു സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് എല്ലാ വർഷവും തിരുവനന്തപുരം താലൂക്കിലെ സ്കൂളുകൾക്ക് അവധി നൽകുന്നത് പതിവാണ്. എന്നാൽ സംസ്ഥാന സർക്കാർ ഈ പതിവാണ് ഈ വർഷം തെറ്റിച്ചത്. സർക്കാർ സ്കൂളുകളിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ശ്യംഖലയും പ്രതിജ്ഞയും നടത്താൻ നിശ്ചയിച്ച തീരുമാനത്തിലാണ് സ്കൂളുകളിലെ അവധി പിൻവലിച്ചത്.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ആറാട്ട് ഘോഷയാത്ര തുടങ്ങുന്നത് ഇതേ ദിവസം തന്നെ മൂന്ന് മണിക്കാണ് ലഹരി വിരുദ്ധ ശ്യംഖല നിശ്ചയിച്ചിട്ടുള്ളതും. ഹിന്ദു ആചരങ്ങളോടുള്ള സർക്കാറിന്റെ അനാദരവിനുള്ള തെളിവാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം താലൂക്കിൽ അഹിന്ദുവിനെ തഹസീൽദാറായി നിയമിച്ചതും ശംഖുമുഖം ദേവി ക്ഷേത്ര ചുറ്റുമതിൽ കെട്ടിനുള്ളിൽ ഓണത്തിന് അമ്യൂസ്മെന്റ് പാർക്കിന് സ്ഥലം നൽകിയതും സർക്കാർ നടത്തുന്ന ഹിന്ദു അവഹേളനത്തിന്റെ പ്രധാന തെളിവുകളാണണാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം.
Comments