വാഷിംഗ്ടൺ: വ്യാജ അക്കൗണ്ടുകൾക്കെതിരെ പ്രതികരണവുമായി ട്വിറ്റർ ഉടമ ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടുകളെ മുന്നറിയിപ്പ് കൂടാതെ നീക്കം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആൾമാറാട്ടം നടത്തുന്ന പ്രൊഫൈലുകൾ സസ്പെൻഡ് ചെയ്യുമെന്ന് മസ്ക് വ്യക്തമാക്കി. വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. മുമ്പത്തെ പോലെ മുന്നറിയിപ്പ് നൽകിയിട്ടാവില്ല നടപടിയെന്ന് മസ്ക് കൂട്ടിച്ചേർത്തു.
അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള എന്റെ കടമ വർദ്ധിപ്പിക്കുകയാണ്, എന്നെ വ്യക്തിപരമായി പിന്തുടരുന്ന അക്കൗണ്ടുകൾ പോലും ബാൻ ചെയ്യപ്പെടാതെ നോക്കാനാണ് ശ്രമിക്കുന്നത്’ മസ്ക് പറയുന്നു.ഏതെങ്കിലും രീതിയിൽ അക്കൗണ്ടിലുള്ള പേരുമാറ്റം ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ളവ താൽക്കാലികമായി നഷ്ടപ്പെടുത്തുമെന്നും മസ്ക് പറഞ്ഞു.ലോകത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ വിവരങ്ങളുടെ ഉറവിടമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മാറേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ അക്കൗണ്ടുകളിൽ നിലപാട് വ്യക്തമാക്കിയ മസ്ക് പിരിച്ചുവിട്ട ചില ജീവനക്കാരെ തിരിച്ചുവിളിച്ചതായാണ് റിപ്പോർട്ടുകൾ. ഒരു ഡസനോളം ജീവനക്കാരെയാണ് കമ്പനി തിരിച്ചുവിളിച്ചത്. അബദ്ധത്തിലാണ് പിരിച്ചുവിട്ടതെന്നും സേവനം കമ്പനിക്ക് ആവശ്യമാണെന്നും ട്വിറ്റർ പറഞ്ഞതായി മുൻ ജീവനക്കാർ പ്രതികരിച്ചു.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ 7500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ വളർച്ചയ്ക്ക് ആവശ്യത്തിലേറെയുള്ള ജീവനക്കാരെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Comments