അഡ്‌ലയ്ഡ് : ടി20 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. പാകിസ്താൻ ന്യൂസിലാന്റിനെ ഏകപക്ഷീയമായി തകർത്ത് ഫൈനലിലെത്തിയതോടെ ഇന്ത്യ-പാക് ഫൈനലെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഓസീസ് പിച്ചുകളിൽ ഏറ്റവുമധികം മത്സരം കളിച്ച് പരിചയമുള്ള ഇംഗ്ലണ്ട് ശക്തരായ ഓൾറൗണ്ട് നിരയുമായിട്ടാണ് കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചി രിക്കുന്നത്. അതായത് നിർണ്ണായക സെമിയിൽ ദിനേശ് കാർത്തിക്കിന് പകരം ഓസീസ് പിച്ചിൽ ശോഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഋഷഭ് പന്താണ് വിക്കറ്റ്കീപ്പർ. ആർ.അശ്വിൻ തന്നെയാണ് സ്പിൻ ശക്തിയായി സെമിയിൽ ടീമിലുള്ളത്. അക്‌സർ പട്ടേലും ടീമിലുണ്ട്.
ജോസ്ബട്‌ലർ നായകനായും വിക്കറ്റ് കീപ്പറായും നിർണ്ണായക മത്സരത്തിൽ ടീമിനെ നയിക്കുകയാണ്.ഡേവിഡ് മലാനും മാർക്ക് വുഡിനും പകരമായി ഫിൽ സാൾട്ടും ക്രിസ് ജോർദ്ദാനുമാണ് ഇംഗ്ലണ്ട് ടീമിൽ ഇറങ്ങുന്നത്. സ്പിൻ കരുത്തായി മൊയീൻ അലിയും ആദിൽ റഷീദും ടീമിലുണ്ട്.
Comments