ജി-20 ലോഗോയിൽ 'താമര' കണ്ട് പൊള്ളിയവർക്ക് മറുപടിയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി-20 ലോഗോയിൽ ‘താമര’ കണ്ട് പൊള്ളിയവർക്ക് മറുപടിയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

Rajnath Singh slams those criticising use of lotus in G-20 logo

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡിഗഡ്: ജി-20 ലോഗോയിൽ താമരയുടെ ചിഹ്നം ഉപയോഗിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജി-20യുടെ ലോഗോയും തീമും വെബ്‌സൈറ്റും പുറത്തിറക്കിയത്. ”ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്നതാണ് ജി-20യുടെ മന്ത്രമെന്ന് ആഹ്വാനം ചെയ്താണ് പ്രധാനമന്ത്രി ലോഗോ പ്രകാശനം ചെയ്തത്. പ്രതിസന്ധിയേറിയ ഈ കാലഘട്ടത്തിൽ പ്രതീക്ഷയുടെ അടയാളമാണ് ലോഗോയിൽ ഉൾപ്പെടുത്തിയ താമരയെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.

തുടർന്ന് വിവിധയിടങ്ങളിൽ നിന്നുയർന്ന വിമർശനങ്ങളിൽ പ്രതികരണം അറിയിക്കുകയായിരുന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. നമ്മുടെ പൈതൃകവുമായി ബന്ധപ്പെട്ട പ്രതീകങ്ങളെച്ചൊല്ലിയാണ് ഇവിടെ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്നോർക്കണം. ആഗോളതലത്തിൽ ജിഡിപിയുടെ 85 ശതമാനവും നേടിയ രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് നടത്തുന്ന ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ഒരു ലോഗോയാണ് പ്രധാനമന്ത്രി പുറത്തിറക്കിയിരിക്കുന്നത്. ആ ലോഗോയിൽ ഒരു താമരയുണ്ട്. ഈ ചിഹ്നം ഉപയോഗിച്ചതിന്റെ പേരിൽ ചിലരിവിടെ കൊടുങ്കാറ്റുണ്ടാക്കുകയാണ്. ഇത് ബിജെപിയുടെ പ്രതീകമാണെന്ന് പറഞ്ഞാണ് വിമർശനമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഹരിയാനയിലെ ജജ്ജറിൽ നടന്ന ചടങ്ങിലാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

1950-ൽ താമരയെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചുവെന്നതാണ് തിരിച്ചറിയേണ്ട യാഥാർത്ഥ്യം. കാരണം ഇന്ത്യയുടെ പൈതൃകത്തിന്റെ പ്രതീകം കൂടിയായിരുന്നു താമര. അതുകൊണ്ടാണ് അത് ദേശീയ പുഷ്പമായത്. 1857-ൽ ഒന്നാം സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ഒരു കൈയിൽ താമരയും മറുകൈയിൽ റൊട്ടിയുമായി പോരാടിയവരാണ് നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളെന്നും രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു.

താമരപ്പൂവ് എന്നത് നമ്മുടെ ദേശീയ ചിഹ്നമാണെന്ന കാര്യം മറക്കണോ? പ്രധാനമന്ത്രി ചെയ്തത് വലിയ കുറ്റമാണെന്നാണോ? അനാവശ്യമായ ഒരു വിവാദമാണ് സൃഷ്ടിക്കുന്നത്. ഒരു പാർട്ടിയുടെ കൂടി ചിഹ്നമാണ് താമര എന്നതുകൊണ്ട് അതിനെ ദേശീയ പുഷ്പമായി കണക്കാക്കരുതെന്നാണോ? കൈപ്പത്തി ഒരു പാർട്ടിയുടെ ചിഹ്നമാണെന്ന് കരുതി നാം അത് ഉപയോഗിക്കാറില്ല? അല്ലെങ്കിൽ സൈക്കിൾ പാർട്ടി ചിഹ്നമാണെന്ന് കരുതി ഉപയോഗിക്കാതിരിക്കുന്നുണ്ടോ? ബിജെപി ഭരിക്കുന്നിടത്തോളം കാലം ദേശീയ പൈതൃകത്തെ ലക്ഷ്യമിട്ട് വിവാദങ്ങൾക്ക് തിരികൊളുത്താൻ ആരെയും അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ജി-20 ലോഗോ പ്രകാശനവേളയിൽ പ്രധാനമന്ത്രി നരേദ്രമോദി ജനങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടെ ജി-20 ഉച്ചകോടി നടക്കുകയെന്നത് ഒരു നയതന്ത്ര യോഗം മാത്രമല്ല, ഭാരതത്തിന് ലഭിച്ച പുതിയ ഉത്തരവാദിത്വമാണ്. ഇന്ത്യയിൽ ലോകം അർപ്പിക്കുന്ന വിശ്വാസത്തിന്റെ അളവുകോൽ കൂടിയാണ് ഈ യോഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Tags: rajnath singhlotus
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies