ടോക്കിയോ: ഒമ്പത് വയസുകാരിയായ മകളെ നിർബന്ധിപ്പിച്ച് പ്ലാസ്റ്റിക് സർജറിയ്‌ക്ക് ഒരുക്കുന്ന അമ്മ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നു. ജപ്പാനിലെ റൂച്ചി എന്ന യുവതിയാണ് തന്റെ മകളുടെ കൺപോളകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സർജറി നടത്താൻ നിർബന്ധിക്കുന്നത്.
കുട്ടിയെ സുന്ദരിയാക്കാനാണ് സർജറിയ്‌ക്ക് നിർബന്ധിപ്പിക്കുന്നതെന്നാണ് യുവതി പറയുന്നത്. ഭൂരിഭാഗം ജപ്പാൻകാരെ പോലെയും റുച്ചിയുടെ മകൾക്കും ജന്മനാ കൺപോളയിൽ മടക്കില്ല. എന്നാൽ സൗന്ദര്യത്തിന്റെ അളവുകോലാണ് ഇതെന്നാണ് റുച്ചിയുടെ അഭിപ്രായം.
ചെറുപ്പത്തിൽ തനിക്കും കൺപോളകളിൽ മടക്കില്ലായിരുന്നുവെന്നും ആരും തന്നെ സുന്ദരിയായി അംഗീകരിച്ചിരുന്നില്ലെന്നും യുവതി പറയുന്നു.അയൽപക്കത്തുള്ള സ്ത്രീകൾ എന്റെ അനുജത്തിയെ വിളിച്ച് ക്യൂട്ട് ആണെന്ന് പറയുമായിരുന്നു. അവൾക്ക് മിഠായിയും കൊടുക്കും. എന്നാൽ എന്നോട് ഒരിക്കലും അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് റുച്ചി കൂട്ടിച്ചേർത്തു.
മകൾക്കും ഇത്തരത്തിലുള്ള ‘ ദുരനുഭവം’ ഉണ്ടാകാതിരിക്കാനാണ് കൺപോളയിൽ മടക്ക് വരുത്തി മകളെ സുന്ദരിയാക്കാൻള വരുത്തി മകളെ സുന്ദരിയാക്കാൻ സർജറിയ്‌ക്ക് വിധേയയാക്കുന്നത്.ജപ്പാനിലെ നിയമം അനുസരിച്ച് കുട്ടികൾക്ക് സൗന്ദര്യവർദ്ധനവിനായി രക്ഷിതാക്കളുടെ അനുമതിയോടെ ശസ്ത്രക്രിയ നടത്താം.














