ന്യൂഡൽഹി: കായിക പ്രതിഭകൾക്കുള്ള പരമോന്നത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഖേൽരത്‌ന, ദ്രോണാചാര്യ, അർജ്ജുന ബഹുമതികളാണ് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം പ്രഖ്യാപിച്ചത്.
പരമോന്നത കായിക ബഹുമതിയായ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ഇത്തവണ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമാലിനാണ് നൽകുന്നത്. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണ്ണമുൾപ്പടെ നാല് മെഡലുകളുമായിട്ടാണ് ചരിത്ര നേട്ടം കുറിച്ചത്.
കായിക രംഗത്തെ സ്ഥിരതയാർന്ന പ്രകടനത്തിന് മലയാളി താരങ്ങളായ എൽദോസ് പോളിനും എച്ച്.എസ്.പ്രണോയിക്കും അർജ്ജുന ബഹുമതി പ്രഖ്യാപിച്ചു. ഇവർക്കൊപ്പം അവിനാശ് സാബ്ലെ, ലക്ഷ്യ സെൻ, നിഖാത് സറീൻ എന്നിവർക്കും അടക്കം 25 പേർക്ക് അർജ്ജുന ബഹുമതി പ്രഖ്യാപിച്ചു.
അത്‌ലറ്റിക്‌സ്- സീമ പൂനിയ, എൽദോസ് പോൾ, അവിനാശ് മുകുന്ദ് സാബ്ലെ, ബാഡ്മിന്റൺ- പ്രണോയ്‌ക്കൊപ്പം ലക്ഷ്യ സെൻ, ബോക്‌സിംഗ്- അമിത്, നിഖാത് സറീൻ, ചെസ്സ്- ഭക്തി പ്രദീപ് കുൽക്കർണി, ആർ.പ്രജ്ഞാനനന്ദ, ഹോക്കി-ദീപ് ഗ്രേസ് ഇക്ക, ജൂഡോ- സുശീല ദേവി, കബഡി- സാക്ഷി കുമാരി, ലോൺ ബോൾ- നയൻ മോനി സൈകിയ, മാൽഖബ്- സാഗർ കൈലാസ് ഒാവ്ഹാൾക്കാർ, ഷൂട്ടിംഗ്- ഇളവേണിൽ വാളറിവാൻ, ഓം പ്രകാശ് മിതാർവാൽ, ടേബിൾ ടെന്നീസ്- ശ്രീജ ആകുല, ഭാരോദ്വഹനം- വികാസ് ഠാക്കുർ, ഗുസ്തി- ആൻഷു, സരിത, വുഷു- പ്രവീൺ, പാരാ ബാഡ്മിന്റൺ- മാനസി ഗിരീഷ് ചന്ദ് ജോഷി, തരുൺ ധില്ലൻ, പാരാ സ്വിമ്മിംഗ്- സ്വപ്‌നിൽ സഞ്ജയ് പാട്ടീൽ, ഡെഫ് ബാഡ്മിന്റൺ- ജെർലിൻ അനിക എന്നിവർക്കാണ് അർജ്ജുന ബഹുമതി നൽകുന്നത്.
ദ്രോണാചാര്യ ബഹുമതി-
അമ്പെയ്ത്- ജിവാൻജ്യോത് സിംഗ് തേജ, ബോക്‌സിംഗ്- മുഹമ്മദ് അലി ഖ്വമാർ, പാരാ ഷൂട്ടിംഗ്- സുമ സിദ്ധാർത്ഥ് ഷിരൂർ, ഗുസ്തി- സുജീത് മാൻ എന്നിവർക്കാണ് നൽകുന്നത്. ഇതിനൊപ്പം ആജീവനാന്ത കായിക സംഭാവനയ്‌ക്കായി പരിശീലകരായ ദിനേശ് ജവഹർ ലാഡ്(ക്രിക്കറ്റ്), ബിമൽ പ്രഫുല്ല ഘോഷ്( ഫുട്‌ബോൾ), രാജ് സിംഗ്( ഗുസ്തി) എന്നിവർക്കും ദ്രോണാചാര്യ ലഭിക്കും.
ധ്യാൻചന്ദ് പുരസ്‌കാരം-(ആജീവനാന്ത സംഭാവന) നാല് പേർക്ക്
അശ്വിനി അക്കുഞ്ഞി-അത്‌ലറ്റിക്‌സ്, ധരംവീർ സിംഗ്- ഹോക്കി, ബി.സി.സുരേഷ്-കബഡി, നിർ ബഹാദൂർ ഗുരൂംഗ് -പാരാ അത്‌ലറ്റിക്‌സ്.
Comments