കോഴിക്കോട് ; പരപ്പൻപൊയിലിലെ ഫുട്‌ബോൾ കട്ടൗട്ടുകൾ സുരക്ഷാഭീഷണി ഉയർത്തുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടു പ്രശ്നങ്ങൾ ആണ് പ്രധാനമായും ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കട്ടുന്നത്. കാറ്റടിച്ചാൽ കട്ടൗട്ടുകൾ റോഡിലേക്ക് വീഴാൻ സാധ്യതയുണ്ട്. അത് വലിയ അപകടമുണ്ടാക്കും. കട്ടൗട്ടുകൾ സ്ഥാപിച്ചിരിക്കുന്നത് ശരിയായ ആഴത്തിലോ മതിയായ ചരിവിലോ അല്ല
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താമരശേരി പഞ്ചായത്തും പോലീസും സ്ഥലം പരിശോധിക്കും. അതിനുശേഷം ആകും തുടർനടപടികൾ . സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ കട്ടൗട്ടുകൾ മാറ്റേണ്ടി വരും .അതേസമയം പുള്ളാവൂർ പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ആരുടേതാണെന്ന് കണ്ടെത്താൻ റീസർവേയ്‌ക്കു നിർദേശം നൽകി.
കൊടുവള്ളി നഗരസഭയാണ് താമരശേരി തഹസിൽദാർക്ക് നിർദേശം നൽകിയത്. സ്ഥലത്തിന്മേൽ ചാത്തമംഗലം പഞ്ചായത്തും കൊടുവള്ളി നഗരസഭയും ഒരേസമയം അവകാശവാദം ഉന്നയിച്ചിരുന്നു.















