ചെന്നൈ : കാശി-തമിഴ് സംഗമം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലെത്തിയത് . തമിഴകത്തിന്റെ മനം കവർന്ന് പട്ട് വേഷ്ടിയും ഷാളുമണിഞ്ഞാണ് മോദി വേദിയിലെത്തിയത് . അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു
പരാമ്പരാഗത ദക്ഷിണേന്ത്യൻ വസ്ത്രം അണിഞ്ഞാണ് പരിപാടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി ബാബത്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത് . വാരണാസി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൈനിക ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി വേദിയ്ക്ക് സമീപം എത്തിയത്. ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഹർ ഹർ മഹാദേവ്… വണക്കം കാശി… വണക്കം തമിഴ്നാട് എന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് . ആംഫി തിയേറ്റർ ഗ്രൗണ്ടിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന കാശി-തമിഴ് സംഗമം ആരംഭിച്ചത്
നേരത്തേ മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായും മോദി മുണ്ടും, ഷർട്ടും ധരിച്ചാണെത്തിയത് .കാശി സന്ദർശിച്ചാൽ ഹരിശ്ചന്ദ്രഘട്ടിൽ കാശി കാമികോടീശ്വർ പഞ്ചായത്തൻ തമിഴ് ക്ഷേത്രം ഉണ്ടെന്നും , കേദാർഘട്ടിൽ കുമാരസ്വാമി മഠമുണ്ടെന്നും മോദി പ്രസംഗത്തിനിടെ ഓർമ്മിപ്പിച്ചു
കാശിയുടെയും തമിഴ്നാടിന്റെയും ബന്ധം, വിശ്വാസം, സംസ്കാരം എന്നിവയെ ആസ്പദമാക്കിയ ഹ്രസ്വചിത്രവും പ്രധാനമന്ത്രി കണ്ടു. പരിപാടിയിൽ പ്രശസ്ത സംഗീതജ്ഞൻ ഇളയരാജയും സംഘവും ശിവഗീത് അവതരിപ്പിച്ചു. തിരുക്കുറൾ ഉൾപ്പെടെ കാശി-തമിഴ് സംസ്കാരത്തെക്കുറിച്ചുള്ള പുസ്തകങ്ങളും മോദി പ്രകാശനം ചെയ്തു..
Comments