പനാജി: ഇന്ത്യയിലെ സിനിമാ പ്രേമികൾക്ക് ഏറ്റവും മികച്ച ലോകസിനിമകൾ കാണാനാവുക എന്നതിനപ്പുറം എല്ലാ സിനിമകളും നിർമ്മിക്കാനുള്ള ഇടമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ മാറ്റുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 53-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോ ത്സവം ഒരു നാഴികകല്ലായി മാറുമെന്നും ഠാക്കൂർ പറഞ്ഞു.
ഇത്തവണ സ്പാനിഷ് സിനിമാ പ്രതിഭ കാർലോസ് സൗരയെ അദ്ദേഹത്തിന്റെ 91-ാം ജന്മവർഷത്തിലാണ് ഇന്ത്യൻ സിനിമ സത്യജിത് റേ ബഹുമതി നൽകി ആദരി ക്കുന്നത്. ഓസ്ട്രിയയിലെ സംവിധായകൻ ദീതർ ബേർണറിന്റെ ആൽമാ ആന്റ് ഓസ്‌കർ എന്ന സിനിമയാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. 800ലധികം സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. 79 രാജ്യങ്ങളിൽ നിന്ന് 280 സിനിമകളാണ് പ്രത്യേകം പ്രദർശിപ്പിക്കുന്നത്.
2004 മുതലാണ് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദിയായി മാറിയത്. ലോകോത്തര സൗകര്യങ്ങൾ ഒരുക്കികൊണ്ട് ഗോവയെ ഏറ്റവും മികച്ച കേന്ദ്രമാക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാന ങ്ങളുടെ സിനിമാ പ്രയ്തനങ്ങളെ തിരിച്ചറിയാനും ഒരുമിച്ച് ഒരു വേദിയിലെ ത്തിക്കാനും നിരവധി പരിപാടികൾ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാ രംഗത്തെ മണിപ്പൂർ സിനിമയുടെ സുവർണ ജയന്തി വർഷമെന്ന പ്രത്യേകതയും ഗോവയിൽ ആഘോഷി ക്കപ്പെടും.
ഗോവയിൽ ഒത്തുചേരുന്ന ആഗോള സിനിമാ പ്രതിഭകളുമായി ഇന്ത്യയിലെ സിനിമാ പ്രവർത്തകർക്ക് നിരന്തരം ബന്ധപ്പെടാനുള്ള അവസരമുണ്ടാക്കും. സിനിമാ നിർമ്മാണ ത്തിലെ വിവിധ സങ്കേതങ്ങൾ മനസ്സിലാക്കാനും സെമിനാറുകളും ശില്പശാലകളും നടത്തുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇതിനൊപ്പം സിനിമയുടെ വ്യാപാര വശത്തെ തള്ളിക്കളയാതെ സിനിമാ വിപണന കേന്ദ്രമെന്ന നൂതനമായ സങ്കേതത്തിന് കേന്ദ്രസർക്കാർ തുടക്കം കുറിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യ കഥകളുടെ നാടാണ്. പുരാണം മുതൽ ഗ്രാമീണ ജീവിതം വരെ ഇതൾവിരിക്കുന്ന കഥകളുടെ ലോകമാണിത്. മനുഷ്യഗന്ധിയായ സിനിമകൾക്ക് കാരണം ഇത്രയധികം കേട്ടുവളർന്ന ജനതയാണ്. എല്ലാ സംസ്ഥാനങ്ങളുടെ പ്രദർശന ശാലകൾ സ്ഥാപിച്ച് എല്ലാവർക്കും എല്ലാ സിനിമാ മേഖലയെ മനസ്സിലാക്കാൻ അവസരമൊരുക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
Comments