സാനിറ്ററി പാഡുകളിൽ ശരീരത്തിന് അപകടകരകമായ വസ്തുക്കളുണ്ടെന്ന് കണ്ടെത്തൽ. പാഡുകളിൽ അർബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്‌ക്ക് കാരണമായ രാസവസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ഡൽഹി ആസ്ഥാനമായ ‘ടോക്‌സിക്‌സ് ലിങ്ക്’ എന്ന സർക്കാർ ഇതര സംഘടന നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
രാജ്യത്ത് ലഭ്യമായ 10 ബ്രാൻഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്. എല്ലാ സാമ്പിളുകളിലും അസ്ഥിര ജൈവസംയുക്തങ്ങളുടെയും അംശം കണ്ടെത്തി. ഇവയുടെ സാന്നിധ്യം അന്ധഃസ്രാവി ഗ്രന്ഥി തകരാറുകൾ, ഹൃദയത്തിനും പ്രത്യുൽപാദന വ്യവസ്ഥകൾക്കും തകാരാറുണ്ടാക്കും. കൂടാതെ പ്രമേഹം, അർബുദം, ജനനവൈകല്യങ്ങൾ തുടങ്ങിയവയ്‌ക്കും കാരണമാകും.
ജൈവമെന്ന് അവകാശപ്പെടുന്ന പാഡുകളിലാണ് ഇത്തരം സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ മാരക തോതിലുള്ള ഫാലേറ്റുകളുടെ സാന്നിധ്യവും പരിശോധനയിൽ കണ്ടെത്തി. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകൾ യൂറോപ്യൻ നിശ്ചിത നിലവാരത്തെക്കാൾ മൂന്നിരിട്ടി വരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. സംയുക്തങ്ങളുടെ അളവ് കൂടുന്നത് മസ്തിഷ്‌ക വൈകല്യങ്ങൾക്കും ആസ്ത്മ, ശാരീരിക വൈകല്യങ്ങൾ എന്നിവയ്‌ക്കും കാരണമാകും.
സാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കൾ ശരീരം ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനനേന്ദ്രിയത്തിന് ചർമ്മത്തേക്കാൾ ഉയർന്ന നിരക്കിൽ രാസവസ്തുക്കൾ ആഗിരണം ചെയ്യാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments