സ്വർണ്ണം തേടി കുഴിച്ച വ്യക്തിക്ക് കിട്ടിയത് അപൂർവ്വമായ ഒരു പാറ കഷ്ണം. മെൽബണിന് സമീപം സ്വർണം തേടിയ ഡേവിഡ് ഹോൾ എന്ന ഓസ്‌ട്രേലിയക്കാരനാണ് നിഗൂഢമായ ഒരു പാറ കണ്ടെത്തിയത്. കുഴിച്ചെടുത്തപ്പോൾ കിട്ടിയ പാറയ്‌ക്കാകട്ടെ നല്ല ഭാരവുമുണ്ടായിരുന്നു. ഇതോടെ പാറയ്‌ക്കുള്ളിൽ എന്തോ ഉണ്ടെന്ന് അദ്ദേഹം അനുമാനിച്ചു. തുടർന്ന് പാറ പൊട്ടിക്കുന്നതിനായി കൂടവും ഗ്രില്ലും ഉപയോഗിച്ചു. എന്നാൽ കൂടത്തിന് പോലും പാറയിൽ ഒരു വിള്ളൽ ഉണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ ഇത് എന്താണെന്നറിയാൻ ഡേവിഡ് ഹോൾ പുരാവസ്തു ഗവേഷകരെ സമീപിക്കുകയായിരുന്നു.
സ്വർണ്ണം തേടി കുഴിച്ച ഡേവിഡ് ഹോളിന് കിട്ടിയത് വെറും പാറ കഷ്ണമല്ല, ഒരു അപൂർവ ഉൽക്കയായിരുന്നു. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ, സൗരയൂഥത്തിന്റെ രൂപീകരണം മുതലുള്ള അമൂല്യമായ മഴത്തുള്ളികൾ ഈ പാറയിൽ കണ്ടെത്തി. അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇവ രൂപം കൊള്ളുന്നത്. 2015-നാണ് ഈ അപൂർവ ഉൽക്ക ഡേവിഡ് ഹോളിന് ലഭിക്കുന്നത്.
4.6 ബില്യൺ വർഷം പഴക്കമുള്ള ഉൽക്ക ശിലയാണ് ഡേവിഡ് ഹോളിന് ലഭിച്ചത്. ഇതിനെ മേരിബറോ ഉൽക്കശില എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. സാധാരണ ഭൂമിയിലെ പാറകളിൽ നിന്ന് വ്യത്യസ്തമായി, ഇരുമ്പിന്റെയും നിക്കലിന്റെയും സാന്ദ്രമായ രൂപങ്ങൾ കൊണ്ട് നിറഞ്ഞതാണിത്. അതിനാൽ വളരെ ഭാരമുള്ളതാണിവ. സൗരയൂഥത്തെ രൂപപ്പെടുത്തിയ വാതകത്തിന്റെ സൂപ്പർ-ഹോട്ട് മേഘത്തിൽ നിന്ന് ക്രിസ്റ്റലൈസ് ചെയ്ത സിലിക്കേറ്റ് ധാതുക്കളുടെ തുള്ളികൾ ഈ ഉൽക്ക കഷ്ണത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
Comments