തിരുവനന്തപുരം: പ്രാർത്ഥനയ്‌ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ല എന്ന സമസ്തയുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു. കലയ്‌ക്കും കായികത്തിനും വിലക്ക് ഏർപ്പെടുത്തുന്ന ഇസ്ലാം നിയമങ്ങളിൽ തനിക്ക് യാതൊരുവിധ അത്ഭുതവും ഇല്ല എന്നും ഇസ്ലാം മതത്തെ അടുത്തറിഞ്ഞവർക്ക് ഇത്തരം വിലക്കുകൾ സ്വഭാവികമായി മാത്രമെ തോന്നുകയുള്ളു എന്നും ആർ.വി.ബാബു ജനം ടിവിയോട് പ്രതികരിച്ചു.
‘ഇസ്ലാം എന്ന മതത്തെ മനസ്സിലാക്കിയിട്ടുള്ള ആളുകൾക്ക് ഇത്തരം വിലക്കുകൾ ഒരു അത്ഭുതം ഉണ്ടാക്കുകയില്ല. ഇസ്ലാമിക മതവിശ്വാസം ഒരു ഏകശിലാ ഖണ്ഡമാണ്. ഇസ്ലാമിക താൽപര്യത്തിനനുസരിച്ചല്ലാതെ മുസ്ലീം സമുദായത്തിൽപ്പെട്ട ഒരാളെയും ജീവിക്കാൻ അവർ അനുവദിക്കാറില്ല. ഇസ്ലാം മതവിശ്വാസികൾക്ക് അത് അനുസരിക്കാതെ മറ്റൊരു നിവൃത്തിയുമില്ല. എന്നാൽ ഇത്തരം മത വിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണോ എന്ന് പൊതുസമൂഹം ചിന്തിക്കേണ്ടതുണ്ട്’.
‘കലയ്‌ക്കും കായികത്തിനും വിലക്ക് ഏർപ്പെടുത്തുന്ന മത വിശ്വാസം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആവശ്യമാണോ എന്ന് ജനങ്ങൾ ചിന്തിക്കണം. രാഷ്‌ട്രീയക്കാരും സാംസ്‌കാരിക നായകരും ഈ വിഷയത്തിൽ ഒരഭിപ്രായവും പറയാൻ പോകുന്നില്ല. അവർ വായ തുറക്കില്ല. ഇസ്ലാം മത വിശ്വാസികൾ എന്നു പറഞ്ഞാൽ ഒരു സംഘടിത വോട്ട് ബാങ്ക് ആണ്. ഇവരെ പ്രീണിപ്പിച്ചു കൊണ്ടല്ലാതെ ഇവിടുത്തെ രാഷ്‌ട്രീയക്കാർക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. ഇതൊക്കെ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ച് ഇരിക്കുകയാണ് സാംസ്‌കാരിക നായകർ. എപ്പോഴൊക്കെ മുസ്ലീം സമുദായം മുപ്പത് ശതമാനത്തിലധികം ആയിട്ടുണ്ടോ അവിടെയൊക്കെ ശരിയത്ത് നിയമം അവർ അടിച്ചേൽപ്പിച്ചിട്ടുണ്ട്. കേരളത്തിലും ഈ അവസ്ഥ വരും’ എന്നും ആർ.വി.ബാബു പറഞ്ഞു.
Comments