ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര വീണ്ടും വിവാദത്തിൽ. ഇന്ന് മധ്യപ്രദേശിലെ ഖാർഗോണിൽ നടന്ന മാർച്ചിൽ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങളും ഉയർന്നു.
സഹോദരി പ്രിയങ്ക ഗാന്ധി വധേര ഉൾപ്പെടെയുള്ള പാർട്ടി അനുഭാവികൾക്കൊപ്പം രാഹുൽ ഗാന്ധി നടക്കുന്നതിന്റെ വീഡിയോ ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കോൺഗ്രസിന്റെ മധ്യപ്രദേശ് ഘടകമാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്തതെന്നും എന്നാൽ പിന്നീട് അത് ഡിലീറ്റ് ചെയ്തുവെന്നും അമിത് മാളവ്യ പറഞ്ഞു.
പ്രിയങ്ക ഗാന്ധി വധേരയുടെ ഭർത്താവ് റോബർട്ട് വാദ്രയും അവരുടെ മകൻ റെഹാനും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു .മുദ്രാവാക്യം ഉയർത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കാനാണോ ഭാരത് ജോഡോ യാത്രയിലൂടെ ശ്രമിക്കുന്നത് അതോ രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നവരെ ഒന്നിപ്പിക്കാനാണോ ശ്രമിക്കുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാൻ ചോദിച്ചു.
Comments