പാലക്കാട്: പട്ടാമ്പിയിൽ വളർത്തുനായയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത സംഭവത്തിന് പിന്നിൽ നിരോധിത മതഭീകര സംഘടനയെന്ന് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. അതേസമയം നായയുടെ കണ്ണുകളുടെ ശസ്ത്രക്രിയ പൂർത്തിയായി.
പട്ടാമ്പിയിൽ നായയെ ഉപയോഗിച്ച് തീവ്രവാദ പരിശീലനം നടത്തിയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധിത സംഘടനയാണ് ഈ സംഭവത്തിന് പിന്നിലുമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. സമീപ മേഖലയിലെ മറ്റ് നായ്‌ക്കൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പോലീസ് അറിയിക്കുന്നത്.
ചിത്രകാരിയായ ദുർഗ്ഗ മാലതിയുടെ നക്കു എന്ന നായയുടെ കണ്ണാണ് ചൂഴ്‌ന്നെടുത്തത്. വീട്ടിൽ കെട്ടിയിട്ടിരുന്ന നായയെ കഴിഞ്ഞ ആഴ്ചയാണ് കാണാതായത്. വീട്ടുകാർ അന്വേഷിച്ചെങ്കിലും നക്കുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഒരാഴ്ചയ്‌ക്ക് ശേഷം നക്കു വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. എന്നാൽ നക്കുവിന് കണ്ണുകൾ ഉണ്ടായിരുന്നില്ല. മണം പിടിച്ചാണ് നായ വീട്ടിൽ എത്തിയത്. തീയിൽ പഴുപ്പിച്ച കമ്പികൊണ്ടാകാം നായയുടെ കണ്ണ് ചൂഴ്‌ന്നെടുത്തിരിക്കുക എന്നാണ് ഡോക്ടർമാർ പറയുന്നത്.
Comments