അഹമ്മദാബാദ് : ഗുജറാത്തിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. വൻസ്ഡയിൽ നിന്ന് മത്സരിക്കുന്ന പീയുഷ് പട്ടേലിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. കാർ തല്ലിത്തകർത്ത അക്രമികൾ, സ്ഥാനാർത്ഥിയേയും മർദ്ദിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് ആരോപണം.
ജാരി ഗ്രാമത്തിൽ വച്ചാണ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ തടഞ്ഞ് നിർത്തിയ അക്രമികൾ വാഹനം തല്ലിത്തകർത്തു. പിന്നാലെ പീയുഷ് പട്ടേലിന് നേരെയും ആക്രമണം നടത്തി. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആനന്ദ് പട്ടേലാണെന്നാണ് ഇവരുടെ ആരോപണം. ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധമാണ് നടത്തിയത്.
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്‌ട്ര കച്ച് മേഖലകളിലും തെക്കൻ ഗുജറാത്തിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ഏകദേശം 788 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 718 പുരുഷന്മാരും 70 സ്ത്രീകളുമുണ്ട്.
Comments