ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹിമാചൽ പ്രദേശിൽ ലീഡ് നില മാറിമറയുന്നു. ആദ്യ മണിക്കൂറിൽ തന്നെ മേൽക്കൈ നേടിയിരിക്കുകയാണ് ബിജെപി. 68 സീറ്റുകളിൽ 32 സീറ്റുകളിലാണ് പാർട്ടി ആദ്യ മണിക്കൂറിൽ തന്നെ വ്യക്തമായ ലീഡ് ഉയർത്തുന്നത്.
സെറാജ് നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വ്യക്തമായ മുന്നേറ്റം തുടരുകയാണെന്നാണ് വിവരം. ഷിംല റൂറലിൽ ബിജെപിയുടെ രവി കുമാർ മേത്തയും ബൈജ്‌നാഥിൽ മുഖൽ രാജും മുന്നിട്ടു നിൽക്കുന്നുണ്ട്. വോട്ടെണ്ണൽ തുടരുമ്പോൾ മത്സരം ബിജെപിയും കോൺഗ്രസും തമ്മിൽ മാത്രമായി മാറിയിരിക്കുകയാണ്. ഒരു സീറ്റിലും ആംആദ്മിയ്‌ക്ക് ലീഡ് നിലനിർത്താനാവുന്നില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ 30 വർഷമായി, 1982 മുതൽ, സംസ്ഥാനത്ത് പാർട്ടികൾ മാറി മാറിയാണ് ഭരിച്ചിട്ടുള്ളത്. ഇത്തവണ ചരിത്രം തിരുത്തി തുടർഭരണം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എക്‌സിറ്റ് പോളുകൾ സംസ്ഥാനം ബിജെപി പിടിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
Comments