ബെർലിൻ:ജർമൻ സർക്കാരിനെ അട്ടിമറിക്കാനും പാർലമെന്റ് ആക്രമിക്കാനും ശ്രമിച്ച 25 പേർ അറസ്റ്റിൽ. ജർമൻ രാജകുടുംബത്തിലെ അംഗമായ ഹെയ്ൻറിച്ച് പതിമൂന്നാമനാണ് അട്ടിമറിയുടെ സൂത്രധാരനെന്ന് ജർമൻ പോലീസ് പറഞ്ഞു. റഷ്യയിൽ നിന്ന് പിന്തുണ തേടിയ രാജകുമാരനെ ദേശീയ നേതാവായി അവരോധിക്കാൻ ഗൂഢാലോചന നടത്തിയതിനാണ് അറസ്റ്റ്. തീവ്ര വലതുപക്ഷ ഗ്രൂപ്പിലെ അംഗങ്ങളാണ് അറസ്റ്റിലായത്.
ജർമൻ സൈന്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഹെയ്ൻറിച്ച് പതിമൂന്നാമനെ സൈനിക വിഭാഗത്തിന്റെ തലവനായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സംഘം വിദേശകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുമായി കൗൺസിൽ രൂപീകരിച്ചു. ഹെയ്ൻറിച്ച് റഷ്യൻ പ്രതിനിധികളുമായി ജർമനിയിലെത്തിയിരുന്നു. അവരുടെ നിർദേശ പ്രകാരം പ്രത്യേക നിയമം സൃഷ്ടിച്ചതായും ജർമൻ രഹസ്യന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യയുടെ നീക്കങ്ങൾ ജർമനി നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
എന്നാൽ ജർമനിയിൽ ആരോപിക്കപ്പെടുന്ന തീവ്ര വലതുപക്ഷ ഗൂഢാലോചനകളിൽ പങ്കാളിത്തം ഉണ്ടായിട്ടില്ലെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. ആഭ്യന്തര പ്രശ്‌നമെന്ന നിലയിൽ സംഭവത്തെ തള്ളി കളയുന്നതായും റഷ്യ പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ ജനാധിപത്യത്തിന്റെ ശത്രുക്കളെന്നാണ് ജർമൻ മന്ത്രി നാൻസി ഫൈസർ വിളിച്ചത്. കുറ്റകാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടിമറിയ്‌ക്ക് പിന്നിൽ തീവ്രവാദ ബന്ധവും സർക്കാർ തള്ളി കളയ
Comments