ന്യൂഡൽഹി: ചൈനയിൽ അതിവേഗം കൊറോണ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പരിശോധനകൾ കർശനമാക്കുന്നു. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ ഇന്ന് മുതൽ പരിശോധന നടത്തും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും മാസ്ക് ഉൾപ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്. യാത്രക്കാർക്ക് കൊറോണ പരിശോധനാ ഫലം വീണ്ടും നിർബന്ധമാക്കുന്ന കാര്യവും ആലോചനയിലാണ്. കൊറോണ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായിരിക്കും കൊറോണ പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കുന്നത്. അടുത്തയാഴ്ചയോടെയാകും ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നത്. ആശുപത്രികളിൽ ചൊവ്വാഴ്ച്ച നടത്താനിരിക്കുന്ന മോക് ഡ്രില്ലും വിലയിരുത്തിയ ശേഷമാകും മുന്നോട്ടുള്ള തീരുമാനങ്ങൾ.
Comments