ബംഗളൂരു: കർണാടകയിലെ എൻഐഎ റെയ്ഡിൽ രണ്ട് ഐഎസ് ഭീകരർ പിടിയിൽ.
ഉഡുപ്പി ജില്ലയിൽ നിന്നുള്ള റെഷാൻ താജുദ്ദീൻ ഷെയ്ഖ്, ശിവമോഗ ജില്ലയിൽ നിന്നുള്ള ഹുസൈർ ഫർഹാൻ ബെയ്ഗ് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
ഐഎസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ ആറിടങ്ങളിൽ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിർണ്ണായക തെളിവുകളുമായി ഭീകരർ പിടിയിലായത്. ഇവരുടെ വീടുകളിൽ നിന്ന് സുപ്രധാന ഡിജിറ്റൽ തെളിവുകളും ക്രിപ്റ്റോ വാലറ്റ് വഴി ഐഎസ് പണം അയച്ചതിന്റെ രേഖകളും കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഇതേ കേസിൽ നേരത്തെ രണ്ടു പേർ അറസ്റ്റിലായിരുന്നു. മംഗളൂരു സ്വദേശിയായ സയിദ് യാസിൻ, മസ് മുനീർ, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതോടെ ശിവമോഗ ഐഎസ് ഗൂഢാലോചന കേസിൽ അറസ്റ്റിലാവുന്നരുടെ എണ്ണം നാലായി.
Comments