ഇസ്ലാമാബാദ്: ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായ പാകിസ്താനിൽ ഒരു പായ്ക്കറ്റ് ഗോതമ്പ് മാവ് പോലും കിട്ടാക്കനിയാകുന്നു. അവശ്യവസ്തുക്കൾക്കായി ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ ഗോതമ്പ് ട്രക്കുകൾ തോക്ക്ധാരികളുടെ അകമ്പടിയോടെ കൊണ്ടുപോകേണ്ട ഗതികേടിലാണ് പാകിസ്താൻ. ഭക്ഷ്യക്ഷാമം സംബന്ധിച്ച് പാകിസ്താൻ നാഷണൽ ഇക്വാലിറ്റി പാർട്ടി ചെയർമാൻ പ്രൊഫ.സാജിദ് രാജ ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നത്.
This isn’t a motorcycle rally, ppl in #Pakistan are desperately chasing a truck carrying wheat flour, hoping to buy just 1 bag. Ppl of #JammuAndKashmir should open their eyes. Lucky not to be #Pakistani & still free to take decision about our future. Do we have any future with🇵🇰? pic.twitter.com/xOywDwKoiP
— Prof. Sajjad Raja (@NEP_JKGBL) January 14, 2023
ഒരു പായ്ക്കറ്റ് ഗോതമ്പ് മാവിനായി ട്രക്കിന് പിന്നാലെ ബൈക്കുമായി പായുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഇത് മോട്ടോർ സൈക്കിൾ റാലിയല്ല, പാകിസ്താനിലെ ജനങ്ങൾ ഒരു പായ്ക്കറ്റ് ഭക്ഷ്യധാന്യത്തിനായി ട്രക്കിനെ പിന്തുടരുകയാണ്, ഇതിൽ കൂടുതൽ ഒന്നും പാകിസ്താന്റെ ഭക്ഷ്യക്ഷാമത്തെ കുറിച്ച് പറയാനില്ലെന്നും’ ട്വീറ്ററിൽ കുറിച്ചിരിക്കുന്നു. ട്രക്കിനെ പിന്തുടരുന്ന ഒരാൾ വണ്ടിയുടെ അടുത്ത് എത്തുന്നതും ഒരു പായ്ക്കറ്റ് മാവിനായി ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ പാകിസ്താനിലെ പല പ്രവിശ്യകളിലും കലാപം പൊട്ടിപുറപ്പെടുന്ന സ്ഥിതിയാണ്. ഖൈബർ പഖ്തൂൺഖ്വ, സിന്ധ്, ബലൂചിസ്ഥൻ തുടങ്ങിയ ഇടങ്ങളിൽ ഇരുപത് കിലോഗ്രാം ഭക്ഷ്യധാന്യം 3,100 രൂപയ്ക്കാണ് വിൽക്കുന്നത്. പയറുവർഗ്ഗങ്ങൾക്കും വില കുത്തനെ ഉയരുകയാണ്. പയറുവർഗ്ഗങ്ങളുമായി എത്തിയ 6,000ത്തോളം കണ്ടെയിനറുകൾക്ക് പാകിസ്താൻ സ്റ്റേറ്റ് ബാങ്ക് അനുമതി നിഷേധിച്ചിരുന്നു. ഡോളർ ക്ഷാമം രൂക്ഷമായതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം.
Comments