ആശുപത്രികളിൽ ചെല്ലുമ്പോൾ സ്ഥിരമായി കാണുന്ന ഒന്നാകും സിടി സ്കാൻ സെന്റർ. ശരീരത്തിന്റെ കൃത്യമായ ആന്തരിക ചിത്രങ്ങൾ ലഭിക്കുന്ന ഒന്നാണ് സിടി സ്കാൻ. ഈ സിടി സ്കാൻ ഉപയോഗിച്ച് വളരെ രസകരമായ ചില കാര്യങ്ങൾ കണ്ട് പിടിച്ചിരിക്കുകായണ് ചരിത്രകാരന്മാർ. ഒരു സിടി സ്കാൻ കണ്ട് അമ്പരന്നിരിക്കുകയാണ് ഗവേഷക ലോകവും ചരിത്രരകാരന്മാരും.
ബുദ്ധന്റെ പ്രതിമയിൽ മമ്മിഫൈ ചെയ്ത നിലയിൽ ഒരു സന്യാസിയെയാണ് കണ്ടത്. ആയിരം വർഷമാണ് ഇതിന്റെ പഴക്കം. പ്രതിമ നന്നാക്കിയെടുത്ത് നെതർലൻഡ്സിലെ ഡ്രെന്റസ് മ്യൂസിയത്തിലലേക്ക് അയച്ചപ്പോഴാണ് ഉള്ളിൽ സന്യാസിയെ കണ്ടെത്തിയത്. ആ സമയം പ്രതിമയുടെ സിടി സ്കാൻ എടുക്കുകയുണ്ടായി. അതിന്റെ ഫലം കണ്ടപ്പോഴാണ് ശാസ്ത്ര ലോകം അമ്പരന്നത്. പ്രതിമയുടെ ഉള്ളിൽ മനുഷ്യന്റെ അവശിഷ്ടം!
കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. സന്യാസിയുടെ അവയവങ്ങൾ നീക്കം ചെയ്തിരിക്കുകയാണ് എന്നും അതിന് പകരം ചൈനീസ് ലിഖിതങ്ങളടങ്ങിയ കടലാസുകൾ വെച്ചിരിക്കുകയാണെന്നും ഗവേഷകർ കണ്ടെത്തി. ‘ഇതിനകത്ത് ലങ് ടിഷ്യൂ അയിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ, പകരം ചൈനീസ് അക്ഷരങ്ങൾ എഴുതിയ ചെറിയ കടലാസുകളാണ് ഞങ്ങൾ കണ്ടെത്തിയത്’ എന്നാണ് ഡ്രെന്റ്സ് മ്യൂസിയത്തിലെ പുരാവസ്തു ക്യൂറേറ്ററായ വിൻസെന്റ് വാൻ വിൽസ്റ്റെറൻ പറഞ്ഞത്.
ചൈനീസ് മെഡിറ്റേഷൻ സ്കൂളിലെ ബുദ്ധിസ്റ്റ് മാസ്റ്ററായിരുന്ന ലിയുക്വാൻ എന്നയാളുടെ ശരീരമായിരുന്നു പ്രതിമയ്ക്കുള്ളിലെന്നാണ് അനുമാനം. ഏകദേശം ആയിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സന്യാസിയായുരുന്നു അദ്ദേഹം. എന്ത് കാരണത്തിലാകും സന്യാസിയുടെ ശരീരം ബുദ്ധ പ്രതിമയ്ക്കത്ത് വെച്ചത് എന്നതായിരുന്നു പിന്നീടുള്ള സംശയം. ഒരു പക്ഷേ ലിയുക്വാൻ ജീവിച്ചിരുന്ന ഒരു ബുദ്ധനായി മാറുന്നതിന് വേണ്ടി സ്വയം തന്നെ പ്രതിമയ്ക്കത്ത് കയറി ഇരുന്നതായിരിക്കാം എന്നാണ്. അതുപോലെ ശരീരത്തിന്റെ ഭാരം കുറക്കുന്നതിന് വേണ്ടി ധാന്യങ്ങളോ മറ്റോ ആയിരിക്കും കഴിച്ചിരുന്നിരിക്കുക എന്നും ഇവർ അഭിപ്രായപ്പെട്ടു. ജീവനോടെ പ്രതിമയ്ക്കുള്ളിൽ കയറിയിരുന്നതിന് ശേഷം ശ്വസിക്കുന്നതിന് വേണ്ടി ലിയുക്വാൻ പുറത്തേക്ക് ഒരു മുളയുടെ തണ്ട് ഇട്ടിരിക്കാം എന്നായിരുന്നു മറ്റൊരു അനുമാനം.
Comments