ന്യൂഡൽഹി: അർബുദത്തെ തടയുന്നതിനായി ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ആഹ്വാനവുമായി ലോകാരോഗ്യ സംഘടന. അർബുദത്തെ പ്രതിരോധിക്കുന്നതിനായി മികച്ച സേവനങ്ങൾ ഉറപ്പുവരുത്തണമെന്നും ഡബ്യുഎച്ച്ഒയുടെ തെക്ക്-കിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ പറഞ്ഞു.
ആഗോളത്തലത്തിൽ ക്യാൻസർ ഉണ്ടാക്കുന്നതിനുള്ള കാരണം പുകയിലയുടെ അമിത ഉപയോഗം,ശീതികരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാര പദാർത്ഥങ്ങൾ,വ്യായമം കുറവ്, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയ്ക്കുന്നതും ക്യാൻസറിന് കാരണമാകുമെന്നും അവർ പറഞ്ഞു.
ആഗോളതലത്തിൽ മരണങ്ങൾ വർദ്ധിക്കുന്നതിന്റെ രണ്ടാമത്തെ കാരണം അർബുദമാണെന്ന് പഠനങ്ങൾ തെളിയ്ക്കുന്നു. 2020-ൽ ഏകദേശം 9.9 ദശലക്ഷം മരണങ്ങളാണ് ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്തത്. 2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ആഗോളതലത്തിൽ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ 26 ശതമാനം വർദ്ധനവാണുണ്ടായത്.
പ്രതിവർഷം ഒരു കോടിയോളം ജീവനുകളാണ് അർബുദം അപഹരിക്കുന്നത്. ഡോക്ടറെ കണ്ട് പരിശോധിച്ച് മരുന്ന് കഴിക്കുകയാണ് പതിവ്. എന്നാൽ അർബുദ രോഗികൾക്ക് മരുന്നിനപ്പുറം സമൂഹത്തിൽ നിന്നുള്ള കരുതലും പരിചരണവുമാണ് ആവശ്യം. ജനങ്ങൾക്കിടയിൽ ക്യാൻസറിനെതിരെ അവബോധം വളർത്തുന്നതിനും അതിനെതിരെ പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷം തോറും ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കുന്നു.
Comments