ന്യൂഡൽഹി : തുർക്കി- സിറിയ ദുരന്തബാധിത പ്രദേശത്തേക്ക് എൻഡിആർഎഫ് സംഘത്തിന്റെ രക്ഷാപ്രവർത്തന ദൗത്യം സജ്ജം. എൻഡിആർഎഫ് സംഘം തുടക്ക മുതൽ ദുരന്തബാധിത പ്രദേശത്തേക്ക് എത്തിയിരുന്നു. തുർക്കിയിൽ ആവശ്യമായ സഹായം നൽക്കാൻ സംഘം പൂർണമായും സന്നദ്ധരാണെന്ന് അധികാരികൾ അറിയിച്ചു.
എൻഡിആർഎഫ് സംഘം ആവശ്യമായ മരുന്നുകളും ,സാധനങ്ങളുമെല്ലാം കൊണ്ട് സംഘം ദുരന്തബാധിത പ്രദേശത്തേക്ക് എത്തിയിരുന്നു.101 അംഗങ്ങൾ അടങ്ങിയ എൻഡിആർഎഫ് സംഘമാണ് തുർക്കിയിൽ എത്തിയത്. ഇതിൽ അഞ്ച് വനിതകൾ, നാലംഗ കനൈൻ സക്വാഡുകളുമാണ് ഇന്ന് തുർക്കിയിൽ എത്തിച്ചേർന്നത്. എൻഡിആർഎഫ്‌ന്റെ 50 അംഗമടങ്ങിയ രണ്ടാമത്തെ സംഘം തുർക്കി അഡാനിവിമാനത്താവളത്തിൽ എത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ 1.48 ലക്ഷ്യപേരെയാണ് എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തിയത്. കൂടാതെ നിരവധി പേരെ ദുരന്ത സ്ഥലത്തിൽ നിന്ന് ഒഴപ്പിച്ചു.
ദുരിതബാധിത പ്രദേശത്തേക്ക് എല്ലാവിധ രക്ഷാപ്രവർത്തനങ്ങളൾക്ക് സംഘം പൂർണമായും സജ്ജമാണെന്ന് അധികാരികൾ അറിയിച്ചു.2011-ൽ ജപ്പാനിലും 2015-ൽ നേപ്പാളിലുമുണ്ടായ ഭൂചലനങ്ങളിൽ ശക്തമായ രക്ഷാപ്രവർത്തനങ്ങൾക്കാണ് എൻഡിആർഎഫ് സംഘം നേതൃത്വം നൽകിയിരുന്നത്.ഭൂകമ്പത്തിൽ തകർന്ന തുർക്കിയ സഹായിക്കാൻ എൻഡിആർഎഫ് സംഘത്തെ ചുമതലപ്പെടുത്തിയ നാലാമത്തെ അന്താരാഷ്‌ട്ര ദുരന്ത രക്ഷാപ്രവർത്തനമാണിത്.
Comments