ഡൽഹി: ബിബിസി പോലുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ വിശുദ്ധ പശു അല്ലെന്ന് അൽഫോൺസ് കണ്ണന്താനം. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയ്‌ക്കുണ്ടായ നേട്ടങ്ങളെ അംഗീകരിക്കാൻ വെളുത്ത വർഗക്കാരന് കഴിയുന്നില്ലെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ബിബിസി ഓഫീസുകളിലെ റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും ബിബിസിയുമൊന്നും ഒരു വിശുദ്ധ പശുവല്ല. തൊടാൻ പറ്റാത്ത ആരുമല്ല ഇവർ. നമ്മുടെ രാജ്യം അന്താരാഷ്‌ട്ര നിലയിൽ ഉയരുന്നു. രാജ്യത്തെ പാവങ്ങൾക്കു വേണ്ടി സർക്കാർ പ്രവർത്തിക്കുന്നു. മറ്റൊരു കാലത്തും നടക്കാത്ത പോലെ ഇന്ത്യയിൽ വികസന പ്രവർത്തനങ്ങൾ നടന്നു. ഇതൊന്നും അംഗീകരിക്കാൻ ബിബിസിക്കോ വെളുത്ത വർഗക്കാരനോ കഴിയുന്നില്ല’.
‘എങ്ങനെയും ഇന്ത്യയെ താഴ്‌ത്തി കെട്ടുകയാണ് ബിബിസി അടക്കമുള്ള വിദേശ മാദ്ധ്യമങ്ങളുടെ ലക്ഷ്യം. തെറ്റായ കാര്യങ്ങൾ എഴുതി, അസത്യ പ്രചാരണങ്ങൾ നടത്തി ഇന്ത്യയെ പിന്നോട്ടടിക്കുക ഇവരുടെ ലക്ഷ്യം. സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ എന്തും എഴുതാം എന്നല്ല’ എന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
Comments