ബംഗളൂരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടക ഘടകം പ്രഭാരിയുമായ അരുൺ സിംഗ്. 52 ലക്ഷം കർഷകരുടെ ക്ഷേമത്തിനായി കോൺഗ്രസ് ഇതുവരെ ഒന്നുംതന്നെ ചെയ്തിട്ടില്ലെന്ന് അരുൺ സിംഗ് പറഞ്ഞു.
എന്നാൽ ബിജെപിയുടെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകർക്ക് 10,000 രൂപ അക്കൗണ്ടിൽ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാകയിൽ മാദ്ധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അരുൺ സിംഗ്.
‘കർണ്ണാടകയിൽ 52 ലക്ഷം കർഷകർക്ക് അവരുടെ അക്കൗണ്ടുകളിൽ 10,000 രൂപ ലഭിക്കുന്നു. ‘രൈത ശക്തി പദ്ധതി’ പ്രകാരം കർഷകർക്ക് കൂടുതൽ പരിഗണന ബിജെപി സർക്കാർ നൽകുന്നുണ്ട്. റെയിൽവേ ബജറ്റിൽ കർണാടയ്ക്കായി മാത്രം 7,500 കോടിയിലധികം രൂപ കേന്ദ്ര സർക്കാർ നൽകി’. അരുൺ സിംഗ് പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ജനങ്ങൾക്ക് ആവശ്യമുള്ള പദ്ധതികളും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും റോഡുകളുടെ നിർമ്മാണവും നൽകുന്നതിൽ കോൺഗ്രസ് വൻ പരാജയമായിരുന്നുവെന്നും എന്നാൽ ബിജെപി സർക്കാർഅധികാരത്തിൽ വന്ന ശേഷം വിവിധ പദ്ധതികളിലൂടെ ഭവന രഹിതർക്ക് 8 ലക്ഷം വീടുകൾ നൽകിയെന്നും അരുൺ സിങ്ങ് കൂട്ടിച്ചേർത്തു.
ബജറ്റിൽ കർണാടകയിലെ അപ്പർഭദ്ര ജലസേചന പദ്ധതിക്കായി 5,300 കോടി രൂപ അനുവദിച്ചിരുന്നു. വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ കർണാടക സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയാണ് അപ്പർ ഭദ്ര പദ്ധതി. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം പകരുന്നതായിരുന്നു ഈ പ്രഖ്യാപനം.
Comments