ന്യൂഡൽഹി: പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നതിന്റെ പശ്ചാത്തലത്തിൽ രേവയിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രേവയിലെ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാകുമെന്നും പണി പൂർത്തിയാകുന്നതോടെ രേവയിലെയും പരിസര പ്രദേശങ്ങളിലെയും ജനജീവിതം സുഗമമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു രേവ വിമാനത്താവളത്തിന്റെ നിർമാണത്തിനായുള്ള തറക്കല്ലിടൽ ചടങ്ങ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർവഹിച്ചത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചടങ്ങിൽ സന്നിഹിതനായിരുന്നു. വിന്ധ്യയും ബഗേൽഖണ്ഡും വികസനത്തിന്റെ പാതയിലെത്തിയിരിക്കുന്നതായും വിന്ധ്യയുടെ വർഷങ്ങളായുള്ള സ്വപ്ന സാക്ഷാത്കാരമാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്നും ചൗഹാൻ പറഞ്ഞു.
747 കോടി രൂപയുടെ 32 വികസന പ്രവർത്തനങ്ങളുടെ ഭൂമിപൂജയും അദ്ദേഹം നടത്തി. കൂടാതെ, വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. വിന്ധ്യ മേഖലയ്ക്ക് 2,88,000 കോടി രൂപയാണ് നിക്ഷേപം ലഭിച്ചത് ഈ നിക്ഷേപം പ്രദേശത്തെ 1,50,000 പേർക്ക് തൊഴിലവസരങ്ങളാണ് നൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിന്ധ്യ മേഖലയ്ക്ക് ലഭിച്ച 2,88,000 കോടി രൂപയുടെ നിക്ഷേപം പ്രദേശത്തെ 1,50,000 പർക്ക് തൊഴിലവസരങ്ങൾ നൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments