ലക്‌നൗ: താടിയും മുടിയും വടിക്കുന്നത് അനിഇസ്ലാമികം. അത്തരക്കാരെ പഠനകേന്ദ്രത്തിൽ നിന്ന് പുറത്താക്കും. ഫത്വ ഇറക്കി ഇസ്ലാമിക പഠന കേന്ദ്രമായ ദാറുൽ ഉലൂം ദിയോബന്ദ്. ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പഠനകേന്ദ്രമാണ്.
ദാറുൽ ഉലൂമിന്റെ പഠനവിഭാഗം മേധാവി മൗലാന ഹുസൈൻ അഹമ്മദ് ഹരിദ്വരിയാണ് ഫത്വയ്‌ക്ക് പിന്നിൽ. തിങ്കളാഴ്ചയാണ് ഫത്വ സംബന്ധിച്ച വിവരം പുറത്ത് വന്നത്. പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ താടിയും മുടിയും വടിക്കുന്നതും ചെറുതാക്കുന്നതും അനിഇസ്ലാമികമാണ്. അത്തരക്കാരെ പഠന കേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പില്ലാതെ പുറത്താക്കുമെന്നാണ് ഫത്വയിൽ പറയുന്നു.
ഫെബ്രുവരി ആറിന് താടിയും മുടിയും വെട്ടിയതിന് ആറ് പേരെ പഠനകേന്ദ്രത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ ക്ഷമാപണം എഴുതി നൽകിയെങ്കിലും ദാറുൽ ഉലൂം അത് സ്വീകരിച്ചിരുന്നില്ല.
ദിയോബന്ദിലെ ഉലാമ ബോർഡ് പിന്തുണയോടെയാണ് പഠനകേന്ദ്രം ഫത്വ ഇറക്കിയത്. ഓരോ മുസ്ലീമും ശരിയത്ത് നിയമ പ്രകാരമാണ് ജീവിക്കേണ്ടത് എന്ന് ഉലാമ പ്രതിനിധി മൗലാന മുഫ്ത്തി ആസാദ് ഖ്വാസ്മി പറയുന്നു.
ദിയോബന്ദിലെ ഉലാമ ബോർഡ് മുസ്ലീം സ്ത്രീകൾ സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുന്നതിനെതിരെ ഫത്വ ഇറക്കിയിരുന്നു. കൂടാതെ പുരികങ്ങൾ ഭംഗിയാക്കുന്നതിനും മുടിവെട്ടി ഭംഗിയാക്കുന്നതിനും ഇവർ എതിരായിരുന്നു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സ്ത്രീകളെ ഇസ്ലാമിന് വിരുദ്ധരായി ജീവിക്കുന്നവരായി കണക്കുമെന്ന് ഇവർ പറഞ്ഞിരുന്നു.
Comments