കൊച്ചി : സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ച് ഒടുവിൽ കലാകാരിയായ സുബി സുരേഷ് .ജീവിതത്തിൽ തമാശ കളിച്ച് നടന്ന സുബി കോമഡി ആർട്ടിസ്റ്റായി മാറിയത് പലരെയും അദ്ഭുതപ്പെടുത്തി.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ഡേ പരേഡിനായി ഡൽഹിയിൽ പോയിട്ടുണ്ട് സുബി. എൻസിസിയുടെ ഓൾ കേരള കമാൻഡർ ആയിരുന്നു. ആർമി വിങ് ഉള്ളതാണ് അന്നു കോളജ് പഠനത്തിനു സെന്റ് തെരേസാസിൽ ചേരാൻ കാരണം. അവിടെനിന്നു ബിഎൽസിക്കു പോയി. ഷൂട്ടിങ്ങിൽ ഗോൾഡ് മെഡലും കിട്ടിയിട്ടുണ്ട് സുബിക്ക്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സർട്ടിഫിക്കറ്റുകളും ഒരു കെഡറ്റ് എന്ന നിലയിൽ എ, ബി, സി ലെവലുകളിലുള്ള സർട്ടിഫിക്കറ്റുകളും നേടി. സൈന്യത്തിൽ ചേരാൻ വേണ്ട യോഗ്യതകളുണ്ടായിരുന്നിട്ടും കലാരംഗത്തെത്താനായിരുന്നു നിയോഗം.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുബി സിനിമാലയിൽ എത്തുന്നത്. അതിലൂടെ പേരെടുത്തതോടെ തിരക്കായി. അതോടെ ഡിഗ്രിക്ക് ക്ലാസിൽ കയറാൻ പോലും സാധിക്കാതെ ആർമി എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു .
Comments