ആദിപരാശക്തി വാണരുളുന്ന ആറ്റുകാൽ ദേവിക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആദിപരാശക്തി വാണരുളുന്ന ആറ്റുകാൽ ദേവിക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാം

Janam Web Desk by Janam Web Desk
Feb 25, 2023, 01:42 pm IST
FacebookTwitterWhatsAppTelegram

യജ്ഞങ്ങൾ മനുഷ്യന് ദൈവിക ഭാവം നൽകുമെന്നാണ് വിശ്വസിക്കുന്നത്. ദേവിയും ഭക്തയും ഒന്നായി തീരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം. ആദി പരാശക്തിയുടെ മന്ത്രങ്ങളാൽ മുഖരിതമാകുകയാണ് അനന്തപുരി. കുംഭമാസത്തിലെ കാർത്തിക നാളിലാണ് ഉത്സവം ആരംഭിക്കുന്നത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം മധുരനഗരമായും കണ്ണകിയുമായും ബന്ധപ്പെട്ടിരിക്കുന്നു.

തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായികയാണ് കണ്ണകി. നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ച പാണ്ഡ്യ രാജാവിനെ പ്രതികാരമൂർത്തിയായ കണ്ണകി ശപിക്കുകയും മധുര നഗരം ചുട്ടെരിക്കുകയും ചെയ്തു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം.

കാവേരിപട്ടണത്തിലെ ധനികന്റെ മകളായിരുന്ന കണ്ണകി. അതി സുന്ദരിയായ കണ്ണകിയെ കോവലൻ എന്ന യുവാവിനാണ് പിതാവ് വിവാഹം ചെയ്ത് നൽകിയത്. വിവാഹത്തൊടെ ധാരാളം സമ്പത്ത് കൈവന്ന കോവിലൻ കണ്ണകിയെ മറന്ന് മാധവി എന്ന സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. അധികം വൈകാതെ ദരിദ്രനായിമാറിയ കോവലനെ മാധവി പുറത്താക്കി. പശ്ചാത്താപ വിവശനായ കോവലൻ കണ്ണകിയുടെ അടുത്തേക്ക് തന്നെ തിരിച്ച് ചെന്നു. പതിവ്രതയായിരുന്ന കണ്ണകി അയാളുടെ തെറ്റ് പൊറുത്ത് പുതിയൊരു ജീവിതം ആരംഭിച്ചു. എന്നാൽ അപ്പോഴേക്കും ദരിദ്രയായി മാറിയിരുന്നു കണ്ണകി.

ഒരു ദിവസം കണ്ണകിയും കോവലനും ഏക സമ്പാദ്യമായിരുന്ന പവിഴച്ചിലമ്പ് വിൽക്കുവാൻ മധുരയിലേക്ക് പുറപ്പെട്ടു . പാണ്ഡ്യരാഞ്ജിയുടെ മുത്ത് നിറച്ച ചിലമ്പ് മോഷണം പോയി സമയമായിരുന്നു അത്. രാജ്ഞിക്ക്  ചിലമ്പ് പണിത് നൽകിയ തട്ടാൻ തന്നെയായിരുന്നു പ്രസ്തുത ആഭരണം മോഷ്ടിച്ചത്. നിർഭാഗ്യവശാൽ കോവലനും കണ്ണകിയും ചിലമ്പ് വിൽക്കാനായി എത്തിപ്പെട്ടത് അതെ തട്ടാന്റെ അടുത്തായിരുന്നു. കുബുദ്ധിക്കാരനായ അയാൾ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചത്. കോവലനാണെന്ന് പാണ്ഡ്യരാജാവിനെ അറിയിച്ചു.

രാജാവിന്റെ ഭടൻമാർ കോവലനെ ബന്ദിയാക്കി രാജസദസ്സിൽ എത്തിച്ചു. എന്നാൽ സത്യം തെളിയിക്കാൻ കോവലൻ പരാജയപ്പെടുകയും, രാജാവ് അയാളെ വധിക്കുകയും ചെയ്തു . ദുഖിതയായി കൊട്ടാരത്തിൽ എത്തിയ കണ്ണകി, തന്റെ ചിലമ്പ് നിലത്തെറിഞ്ഞു പൊട്ടിച്ചു. ചിലമ്പിൽ നിന്ന് പവിഴങ്ങൾ വരുന്നതാണ് രാജാവും രാജ്ഞിയും കണ്ടത്. ദുഖത്താലും കോപത്തിലും വിവശയായ കണ്ണകി തന്റെ സ്തനങ്ങൾ പറിച്ചെറിയുകയും, അത് ചെന്ന് വീഴുന്ന സ്ഥലം കത്തി ചാമ്പലാവും എന്ന് ശപിക്കുകയും ചെയ്തു . അതോടെ അവിടെ നിന്ന് കണ്ണകിയെ കാണാതായി. അപ്പോഴേക്കും മധുരാനഗരം ചാമ്പലായിരുന്നു.

ഇതേ കണ്ണകിയാണ് സർവ്വ ഐശ്വര്യദായിനിയായ ആറ്റുകാലമ്മയായി അവതരിച്ചത്. കണ്ണകി എങ്ങനെ ആറ്റുകാൽ അമ്മയായി മാറിയെന്ന് അറിയണമെങ്കിൽ മറ്റൊരു ഐതിഹ്യം കൂടി അറിയണം. കിള്ളിയാറിൽ തീരത്ത് മൂല്ലൂർ എന്ന പ്രസിദ്ധമായ തറവാടുണ്ടായിരുന്നു. ദേവി ഭക്തനായ കാരണവർ കിള്ളിയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കണ്ടുമുട്ടിയ ബാലികയാണ് ആറ്റുകാലമ്മയായി പ്രതിഷ്ഠിതയായത്. കിള്ളിയാറിന്റെ ഇക്കരയിലെത്തിക്കാൻ ത്വേജോരൂപിണിയായ ബാലിക കാരണവരോട് അഭ്യാർത്ഥിച്ചു. അപ്രകാരം പുഴകടത്തി സ്വഭവനത്തിലെത്തിച്ച ബാലിക പക്ഷെ പെട്ടെന്ന് അപ്രത്യക്ഷയായിരുന്നു. ഈ ബാലിക കൊടുങ്ങല്ലൂരമ്മയാണെന്നും ഐതീഹ്യമുണ്ട്.

അന്ന് രാത്രി കാരണവരുടെ സ്വപ്നത്തിൽ ബാലിക പ്രത്യക്ഷപ്പെട്ടു. താൻ ആദിപരാശക്തിയാണെന്നും അടുത്തുള്ള കാവിൽ മൂന്ന് വരകളുള്ള സ്ഥലത്തു തന്നെ കുടിയിരുത്തണം എന്ന് അരുൾ ചെയ്തു. കാർണവർ കാവിൽ എത്തിയപ്പോൾ സ്വപ്‌നദർശനം പോലെ ശൂലം കൊണ്ട് വരച്ച മൂന്ന് വരകൾ യാഥാർത്ഥ്യമായി. ദേവി സാന്നിദ്ധ്യം അനുഭവപ്പെട്ട ആ മുന്നു വരകളിൽ നിർമ്മിച്ച മുടിപ്പുര( തെക്കത്) ഇന്ന് കാണുന്ന ആറ്റുകാൽ എന്ന മഹാക്ഷേത്രമായി ഉയർന്നത്. മുൻപ് ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്ന് വിളിച്ചിരുന്നു. ആറ്റിൽ, അല്ലെങ്കിൽ അതിന്റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിനു ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാൽ എന്ന് പരിണമിച്ചത്.

Tags: attukal templePongalaAttukal Pongala 2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’; ജെ എസ് കെ തീയറ്ററുകളിലേക്ക്; ജൂലൈ 17 ന് റിലീസ് ചെയ്യും

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

Latest News

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies