‘പഴയ വിജയനായിരുന്നെങ്കിൽ’ വീണ്ടും വീരവാദവുമായി പിണറായി വിജയൻ
ഇന്ദ്രനും ചന്ദ്രനും, ബ്രണ്ണൻ കോളേജ് തുടങ്ങിയ പ്രസംഗങ്ങൾക്ക് ശേഷം പുതിയ വീരവാദവുമായി എത്തിയിരിക്കുകയാണ് പിണറായി. പഴയ വിജയനായിരുന്നെങ്കിൽ ഇതിനൊക്കെ താൻ മറുപടി പറഞ്ഞേനെ എന്നാണ് പിണറായി വിജയൻ സഭയിൽ പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലെല്ലാം കറുപ്പിന് അപ്രഖ്യാപിത വിലക്കെർപ്പെടുത്തിയിരിക്കുകയാണ്. മരണ വീടുകളിലെ കറുത്ത കൊടി, കറുത്ത ഷർട്ട്, മാസ്ക് തുടങ്ങി കറുത്ത നിറമുള്ള എല്ലാത്തിനും വിലക്ക് തുടരുകയാണ്. സഭയിലെ ആരോപണങ്ങൾ തുടരവയാണ് പ്രത്യേക അംഗ വിക്ഷേപണങ്ങളുമായി മുഖ്യമന്ത്രി ഇത് പറഞ്ഞത്. ഒറ്റയ്ക്ക് നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ നിലവിൽ നിരവധി അകമ്പടി വാഹനങ്ങളുടെ ഇടയിലുടെയാണ് മുഖ്യന്റെ യാത്ര.
എല്ലാം മാദ്ധ്യമ സൃഷ്ടിയാണെന്നാണ് മുഖ്യമന്ത്രിയുടെ പറയുന്നത്. കറുപ്പിനോട് തനിക്ക് വിരോധമില്ല. എല്ലാം മാധ്യമ സൃഷ്ടിയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നും. അതിന് വേണ്ടി സൃഷ്ടിക്കുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. തന്റെ സുരക്ഷ; പ്രാട്ടോകോളിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ജനങ്ങൾക്ക് നേരെ പോലീസ് സ്വീകരിക്കുന്നത് കടുത്ത നടപടികളാണ്. സമരങ്ങൾ എല്ലാം ആസൂത്രിതം. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളെല്ലാം സർവ്വസജ്ജമായിരുന്നപ്പോൾ താൻ ഈ ഒറ്റത്തടിയായിട്ട് നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രത്യേക സാഹചര്യങ്ങളിൽ ചില സമരമുറകൾ അരങ്ങേറുമ്പോൾ അപകടം ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് പോലീസ് നടപടിയെ പറ്റി മുഖ്യമന്ത്രി പറയുന്നത്.
Comments