കൊച്ചി: എറണാകുളത്ത് പടക്ക നിർമാണശാലയിൽ ഉഗ്ര സ്ഫോടനം. വരാപ്പുഴയിലെ പടക്ക നിർമാണശാലയിലാണ് അപകടം. സ്ഫോടനത്തിൽ ആറിലധികം പേർക്ക് പരിക്കേറ്റു എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒരാൾ മരിച്ചു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പൂർണമായും കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
അന്യഭാഷ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളുമുണ്ട് എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. സ്ഫോടനത്തിൽ പടക്ക നിർമാണശാല പൂർണമായും തകർന്നു. എലൂർ ഉൾപ്പെടെയുള്ള മേഖലയിൽ വൻ പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
വീടിനോടു ചേർന്നുള്ള പടക്ക നിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തുടർ പൊട്ടിത്തെറികൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സ്ഫോടനത്തിൽ സമീപമുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Comments