തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന് കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിലുള്ള ഓഹരികൾ ഒഴിവാക്കാൻ നീക്കം. ഈ ഓഹരികൾ സംബന്ധിച്ചുള്ള വിവാദം കത്തിപ്പടരുമ്പോഴാണ് ഒഴിവാക്കി തടിയൂരാൻ നീക്കം തുടങ്ങിയത്.
ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറാൻ ഉദ്ദേശിക്കുന്നത് . ഈ റിസോർട്ടിൽ ഇരുവര്‍ക്കുമായുള്ളത് 9199 ഓഹരിയാണ്. ഇന്ദിരയ്‌ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്.
വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം.
കണ്ണൂരിലെ മാർക്സിസ്റ്പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജനാണ് റിസോർട്ടിനെ സംബന്ധിച്ച് സിപിഎം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് . അതിനിടെ വൈദേകം ആയുർവേദ റിസോർട്ടിന് ആദായനികുതി വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്.
റിസോര്‍ട്ടിലെ ഇടപാടിനെതിരെ ഇ.ഡി.ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രാഥമിക അന്വേഷണവും നടക്കുന്നുണ്ട്.
Comments