കോഴിക്കോട് : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും ഉയർന്ന് വരുന്നത് അഴിമതിയുടെ പുകയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. മാലിന്യത്തിന്റെ പേരിൽ നഗ്നമായ കുംഭകോണമാണ് ബ്രഹ്മപുരത്ത് നടന്നത്. ഈ അഴിമതിയിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. ഇടതു നേതാവ് വൈക്കം വിശ്വന്റെ ബന്ധുക്കൾക്കാണ് കരാർ നൽകിയത്. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്.
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റ് കത്തിയതും അതിന്റെ കരാറിലെ അഴിമതിയും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ആ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പി. കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. സോണ്ട ടെൻഡറിൽ പങ്കെടുക്കാൻ പോലും യോഗ്യതയില്ലാത്ത കമ്പനിയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
Comments