ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷം. മികച്ച ഡോക്യു ഷോർട്ട് ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം ദ എലിഫന്റ് വിസ്‌പെറേഴ്‌സിന്. കാർത്തികി ഗോൺസാൽവെസ്, ഗുനീത് മോംഗ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമായ ഡോക്യുമെന്ററിയാണിത്.
രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ് ചിത്രം പറയുന്നത്. തമിഴ്‌നാട്ടുകാരിയായ കാർത്തികി ആനയെ മുഖ്യകഥാപാത്രമായി നിർമ്മിച്ച ചിത്രമാണിത്. ഭൂമിയിൽ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് എലിഫന്റ് വിസ്‌പേർസ്.















