ഇന്ത്യയിൽ ടെലിഗ്രാം തടയണമെന്ന പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി

Published by
Janam Web Desk

കൊച്ചി: തൽത്സമയ സന്ദേശമയയ്‌ക്കൽ സേവനമായ ടെലിഗ്രാമിന്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള അശ്ലീല ഉള്ളടക്കം ടെലിഗ്രാം പ്രചരിപ്പിക്കുന്നുവെന്ന് വാദിച്ച് ഒരു സ്ത്രീയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

ഇൻഫർമേഷൻ ടെക്നോളജി പ്രകാരം ഹർജിക്കാരന് ടെലിഗ്രാമിന്റെ ഗ്രീവൻസ് ഓഫീസറെ സമീപിക്കാമെന്ന കേന്ദ്ര സർക്കാർ അഭിഭാഷകന്റെ ഹർജിയാണ് കേരള ഹൈക്കോടതി തള്ളിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്.

ടെലിഗ്രാം സേവനങ്ങൾ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ വിഭിന്നത സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നു. ടെലിഗ്രാം ഉപയോക്താക്കൾ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്തതിനാൽ അന്വേഷണ നടപടികൾ പൂർത്തീയാക്കാൻ ഏജൻസിയ്‌ക്ക് കഴിഞ്ഞിട്ടില്ല എന്നും ഹർജിയിൽ പറയുന്നു.

സംഭവത്തോടനുബന്ധിച്ച് ഗ്രീവൻസ് ഓഫീസർക്ക് പരാതി നൽകുന്നതിന് പകരം അന്വേഷണ ഏജൻസിയ്‌ക്കോ സൈബർ ക്രൈം സെല്ലിലോ പരാതി നൽകാനുള്ള അവകാശം ഹർജിക്കാരനുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഹർജിക്കാരന് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ ഉപയോഗിക്കാമെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ പറഞ്ഞു.

Share
Leave a Comment