വാഹനപരിശോധനക്കിടെ കസ്റ്റഡിയിൽ എടുത്ത പ്രതി മരിച്ച സംഭവം; എസ്‌ഐയ്ക്ക് സസ്‌പെൻഷൻ; ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹനപരിശോധനക്കിടെ കസ്റ്റഡിയിൽ എടുത്ത പ്രതി മരിച്ച സംഭവം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ; ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 11:35 am IST
FacebookTwitterWhatsAppTelegram

കൊച്ചി: വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തയാളെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ. തൃപ്പൂണിത്തുറ ഹിൽപാലസ് എസ്.ഐ ജിമ്മി ജോസിനെയാണ് അന്വേഷണ വിധേയമായി കമീഷണർ സസ്‌പെൻഡ് ചെയ്തത്. ഇരുമ്പനം കർഷകകോളനി സ്വദേശി മനോഹരന്റെ (53) മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃക്കാക്കര എ.സി.പിക്കായിരിക്കും അന്വേഷണ ചുമതല.

അലക്ഷ്യമായി ഇരുചക്ര വാഹനം ഓടിച്ച് കൈ കാണിച്ചിട്ട് നിർത്താതെ പോയി എന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്‌ക്ക് കണ്ടുപോകാനിരിക്കെയാണ് മനോഹരൻ കുഴഞ്ഞുവീണതെന്നും പറയുന്നു. കുഴഞ്ഞു വീണ മനോഹരനെ ഉടൻ തന്നെ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മനോഹരൻ മരണപ്പെട്ടിരുന്നു എന്നും പോലീസ് പറയുന്നു.

എന്നാൽ പോലീസ് മനോഹരനെ മർദ്ദിച്ചതായാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പോലീസ് കൈ കാണിച്ചപ്പോൾ അൽപ്പം മുന്നോട്ട് മാറിയാണ് മനോഹരൻ വാഹനം നിർത്തിയത്. ഒരു പോലീസുകാരൻ ഒടി എത്തി ഹെൽമറ്റ് മാറ്റിയുടനെ മനോഹരന്റെ മുഖത്തടിച്ചു എന്നാണ് മനോഹരന്റെ നാട്ടുകാർ പറയുന്നത്. എന്നാൽ അസഭ്യത്തോടൊപ്പം നിനക്കെന്താടാ കൈ കാണിച്ചാൽ വണ്ടി നിർത്തിക്കൂടെ എന്നു പറഞ്ഞായിരുന്നു മർദ്ദനം. തുടർന്ന് സ്റ്റേഷനിൽ കൊണ്ടുപോകാൻ ജീപ്പിൽ കയറ്റിയും മനോഹരനെ ക്രൂരമായി മർദ്ദിച്ചു എന്നും നാട്ടുകാർ പറയുന്നു. അതേ സമയം മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ നിലപാട്

മനോഹരന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഇന്നലെ വൈകിട്ട് ബന്ധുക്കൾ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി. വിശദമായ അന്വേഷണം നടത്തും എന്ന പോലീസിന്റെ ഉറപ്പിലാണ് ഇവർ പിരിഞ്ഞത്.

Tags: thrippunithura
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies