കൊല്ലം: നടുറോഡിൽ സ്ത്രീകൾ തല്ല്കൂടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി. കഴിഞ്ഞ ചൊവ്വാഴ്ച കൊല്ലം കടയ്‌ക്കല്‍ സ്വദേശി വിജിത്തിനു നേരെയാണ് ആക്രമണം വനടന്നത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്‌ക്കാട് താമസിക്കുന്ന അന്‍സിയയാണ് വിജിത്തിനെ കമ്പിവടി കൊണ്ട് ആക്രമണം നടത്തിയത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
പാങ്ങലുകാടിൽ തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ്
നടുറോഡിൽ ഏറ്റുമുട്ടൽ നടന്നത്. തെറിവിളിയും കല്ലേറും നിറഞ്ഞ വീഡിയോ വിജിത്താണ് പകർത്തിയതെന്ന സംശയമാണ് അൻസിയക്ക്. തുടർന്ന് ഓട്ടോസ്റ്റാൻഡിൽ എത്തിയ ഇവർ വിജിത്തിനോട് ദൃശ്യങ്ങൾ കാണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ താൻ ദൃശ്യങ്ങൾ എടുത്തില്ലെന്നും മൊബൈൽ നൽകാൻ കഴിയില്ല എന്നും വിജിത്ത് പറഞ്ഞു. ഓട്ടോയിലേക്ക് വിജിത്ത് കയറാൻ ശ്രമിക്കവേ അൻസിയ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം തയ്യൽകടയിലേക്ക് ഓടികയറിയ അൻസിയ കടയുടെ ഷട്ടർ ഇടുകയും ചെയ്തു. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവർ ചേർന്നാണ് ആശുപത്രിയിലെത്തിക്കുന്നതിനിടയില്‍ മകന്റെ തലയിൽ സിന്ദൂരം വാരി തേച്ച് പരിക്ക് പറ്റി എന്ന് വരുത്തിത്തീർക്കാൻ അൻസിയ ശ്രമിച്ചതായും തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയതായും വിജിത്ത് പറഞ്ഞു.
Comments