തിരുവനന്തപുരം: മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 45-കാരന് ശിക്ഷ വിധിച്ച് പോക്സോ കോടതി. പശുപ്പകടവ് സ്വദേശി ഹമീദിനെയാണ് കോടതി ശിക്ഷിച്ചത്. അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ഇയാൾക്ക് വിധിച്ചത്.
2021-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ പിതാവാണ് ഹമീദ്.മകളുടെ വിവാഹം ക്ഷണിക്കാനാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. ആ സമയത്ത് പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തി. വീടിനുള്ളിലേക്ക് വലിച്ചിഴച്ചാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്.വീട്ടിൽ തനിച്ചായിരുന്ന മകളുടെ കൂട്ടുകാരിയായ 17-കാരിയാണ് പീഡനത്തിനിരയായത്. നാദാപുരത്താണ് സംഭവം.
തുടർന്ന് രക്ഷിതാക്കളെത്തിയപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായതായി പറഞ്ഞത്. പിന്നാലെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ വേളയിൽ വിവാഹം അടുത്തുനിൽക്കുന്ന പെൺകുട്ടിയുടെ പിതാവാണ് താനെന്ന വാദം പ്രതി ഉന്നയിച്ചിരുന്നു. ശിക്ഷ വിധിച്ച കോടതി വിധിന്യായത്തിൽ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്.
Comments