ബെംഗളൂരു : ബ്രാൻഡ് അംഗീകാരങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് നടൻ പ്രഭാസ് . കുട്ടിക്കാലത്ത് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ടിരുനുവെന്നും , 18 വയസ്സുള്ളപ്പോഴാണ് അഭിനയിക്കണം എന്ന് തീരുമാനിച്ചതെന്നും പ്രഭാസ് പറയുന്നു . അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അച്ഛനും, നിർമ്മാതാവുമായ സൂര്യ നാരായൺ രാജുവിനോടും അമ്മാവൻ കൃഷ്ണം രാജുവിനോടും പറഞ്ഞു. ഞാൻ ഇങ്ങനെ സംസാരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ മറ്റൊന്നും അന്ന് നല്ലതായി തോന്നിയില്ല . – അദ്ദേഹം പറയുന്നു .
ബാഹുബലി സിനിമയിൽ പ്രഭാസ് ശിവലിംഗം തോളിൽ ഉയർത്തുന്ന ഒരു രംഗമുണ്ട്. ഇന്നും ആളുകളെ വിസ്മയിപ്പിക്കുന്ന ഒരു രംഗമായിരുന്നു അത്. പ്രഭാസിന്റെ ഈ ശിവ ബന്ധത്തിനു വർഷങ്ങൾ പഴക്കമുണ്ട് . അദ്ദേഹത്തിന്റെ അഭിനയത്തിന് പ്രചോദനം കൂടിയാണ് ഈ ശിവ ബന്ധമെന്നും പ്രഭാസ് പറയുന്നു . 1976ൽ ഒരു സിനിമ ഇറങ്ങി. ഭക്ത കണ്ണപ്പ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഒരു നിരീശ്വരവാദി വളർന്ന് ശിവഭക്തനാകുന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാപ്പു സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസിന്റെ അമ്മാവൻ കൃഷ്ണം രാജുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.. ആ ചിത്രമാണ് പിന്നീട് സിനിമയിൽ അഭിനയിക്കാൻ തന്നെ മോഹിപ്പിച്ചതെന്നും പ്രഭാസ് പറയുന്നു .
ഹൈദരാബാദിന് പുറത്ത് ഒരു തടാകത്തിന് സമീപം ഒരു പ്ലോട്ട് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്കൂൾ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോകാനും തനിക്ക് ഇഷ്ടമാണ് – പ്രഭാസ് പറയുന്നു .
ഒരു ഹോട്ടൽ തുറക്കുന്നതും പ്രഭാസിന്റെ സ്വപ്നമാണ്. ഭക്ഷണത്തോടുള്ള ഇഷ്ടം പലതവണ താരം അഭിമുഖങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. താൻ ഒരു നടനായില്ലെങ്കിൽ ഹോട്ടൽ ബിസിനസിൽ ഇറങ്ങുമായിരുന്നുവെന്ന് പ്രഭാസ് വിശ്വസിക്കുന്നു. ബട്ടർ ചിക്കനും ബിരിയാണിയും ഒരുപാട് ഇഷ്ടമായ തനിക്ക് ഹോട്ടൽ ബിസിനസും നല്ല രീതിയിൽ കൊണ്ടുപോകാനായേക്കും ..
ബാഹുബലിയുടെ വിജയത്തിന് ശേഷം പ്രഭാസിന് നിരവധി ആഡംബര ബ്രാൻഡ് കമ്പനികളുടെ ഓഫറുകൾ ലഭിച്ചു. 2020-ൽ ഈ ഓഫറുകൾ താരം നിരസിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പ്രഭാസ് ഈ ബ്രാൻഡുകൾ അംഗീകരിച്ചിരുന്നെങ്കിൽ ഒരു വർഷം കൊണ്ട് 150 കോടിയോളം രൂപ സമ്പാദിക്കുമായിരുന്നു.
Comments