ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി രണ്ടോ മൂന്നോ വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അനിൽ ആന്റണി. അടുത്ത 25- വർഷം മുന്നിൽ കണ്ടാണ് ഭാരതീയ ജനതാ പാർട്ടി പ്രവർത്തിക്കുന്നത്. ജാതിമത വേർതിരിവില്ലാത്ത നേതാവാണ് നരേന്ദ്ര മോദി എന്നും തന്നെ സ്വീകരിച്ചതിൽ ബിജെപിയോട് നന്ദി ഉണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.
‘ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം. കോൺഗ്രസ് ഇന്ന് പഴയ കോൺഗ്രസല്ല. ജനകീയ പ്രശ്നങ്ങൾക്കോ രാജ്യതാല്പര്യത്തിനോ അല്ല പ്രാധാന്യം നൽകുന്നത്. അവർ ഇന്ന് വ്യക്തി താത്പര്യങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഭാരതീയ ജനതാ പാർട്ടി അങ്ങനെ അല്ല. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ജന പിന്തുണയുള്ള നേതാവായ നരേന്ദ്രമോദിയാണ് പാർട്ടിയെ നയിക്കുന്നത്.
സാധാരണ എല്ലാ പാർട്ടികളുടെയും നയം അടുത്ത അഞ്ച് വർഷം കഴിയുമ്പോഴുള്ള ഇലക്ഷനാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് അടുത്ത അഞ്ച് വർഷമോ, പത്ത് വർഷമോ അല്ല. അടുത്ത 25-വർഷമാണ് അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം. നരേന്ദ്രമോദി ജാതിമത വേർതിരിവില്ലാത്ത നേതാവാണ്.’- അനിൽ ആന്റണി പറഞ്ഞു.
Comments