വാഷിങ്ടൺ: ഇന്ത്യ മുസ്ലീംങ്ങൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണെന്ന പ്രചരണം തെറ്റാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അമേരിക്കയിലെ വാഷിങ്ടൺ ഡി.സിയിലെ പീറ്റേഴ്സൺ ഇന്റർനാഷണൽ ഇക്കണോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംവാദത്തിൽ നടന്ന ചർച്ചയിലാണ് മന്ത്രിയുടെ പ്രതികരണം. പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നു എന്നും മുസ്ലീംങ്ങൾക്കെതിരേ ആക്രമം നടക്കുന്നു എന്ന വ്യാജ വാർത്തകൾ സംബന്ധിച്ച വിദേശമാധ്യമ റിപ്പോർട്ടുകൾ രാജ്യത്തെ നിക്ഷപങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യ മുസ്ലീംങ്ങൾക്ക് ജീവിക്കാൻ പ്രയാസമായിരുന്നങ്കിൽ പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തെ മുസ്ലീം ജനസംഖ്യ വർധിക്കുക മാത്രമാണ് ചെയ്തതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ്. 1947ന് ശേഷേ രാജ്യത്തെ മുസ്ലീം ജനസംഖ്യ ഉയരുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ നേരിട്ട് എത്തിയാൽ യാഥാർത്ഥ്യം തിരിച്ചറയാമെന്നും മന്ത്രി പറഞ്ഞു.
വ്യാജ റിപ്പോർട്ടുകൾ മാത്രം പടച്ചുവിടുന്നവരുടെ വാക്കുകൾ മാത്രം വിശ്വസിക്കരുതെന്നും എല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കാമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപിക്കാൻ താത്പര്യമുള്ളവർ ഇതെല്ലാം മനസ്സിലാക്കി നിക്ഷേപിക്കണെന്നാണ് തനിക്ക് പറയാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ നേരിട്ട് വരണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
Comments