ലണ്ടൻ: ലൗ ജിഹാദിന് ഇരയായി കൊലപ്പെട്ട നേഹ ഹിരേമത്തിന് നീതി ആവശ്യപ്പെട്ട് ലണ്ടനിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിഷേധം. ടൈംസ് സ്വകയറിലെ ഐകണിക് സ്ക്രീനിൽ ജസ്റ്റിസ് ഫോർ നേഹ എന്ന ബോർഡും പ്രദർശിപ്പിച്ചായിരുന്നു സംഗമം നടന്നത്. എണ്ണിയാൽ ഒടുങ്ങാത്ത ഇരകൾ… ഹിന്ദു പെൺമക്കളെ രക്ഷിക്കുക തുടങ്ങിയ വാചകങ്ങളും സ്ക്രിനീൽ പ്രദർശിപ്പിച്ചിരുന്നു.
വാഷിംഗ്ടൺ ഡിസിയിലെ ലിങ്കൺ മെമ്മോറിയൽ, ചിക്കാഗോ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ സംഗമം സംഘടിപ്പിച്ചു. ഹിന്ദു പെൺകുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ലൗ ജിഹാദ് വ്യാപിക്കുന്നതിലുള്ള ആശങ്ക പ്രതിഷേധക്കാർ പ്രകടിപ്പിച്ചു.
കർണ്ണാടക ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ (23 )ഏപ്രിൽ 18 നാണ് ബിവിബി കോളേജ് കാമ്പസിൽ കുത്തേറ്റ് മരിച്ചത് . പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം തീർക്കാൻ അതേ കോളേജിലെ ബിസിഎ വിദ്യാർഥിയുമായ ഫയാസ് ഫയാസ് ഖോണ്ടുനായക്കാണ് നേഹയെ കുത്തി കൊലപ്പെടുത്തിയത് . മകൾ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്ത് പറഞ്ഞിരുന്നു.















