ന്യൂഡൽഹി :പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രി മീനാക്ഷി ലേഖി മുഖേനയാണ് കത്ത് കൈമാറിയത്. കൂടുതൽ മരുന്നുകളും ആവശ്യ വസ്തുക്കളും നൽകണമെന്നും യൂദ്ധനാന്തരം തകർന്ന കെട്ടിങ്ങൾ പുനർ നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾ തയ്യാറാകണമെന്നും സെലൻസ്കി കത്തിലൂടെ ആവശ്യപ്പെട്ടു.
യുക്രെൻ വിദേശകാര്യ സഹമന്ത്രി എമിൻ ദസ്പറോവയുടെ ഇന്ത്യ സന്ദർശന വേളയിലാണ് മീനാക്ഷി ലേഖിയ്ക്ക് സെലൻസ്കിയുടെ കത്ത് കൈമാറിയത്. റഷ്യ-യുക്രൈൻ യൂദ്ധം ആരംഭിച്ചതു മുതൽ ഇന്ത്യയുടെ ഇടപ്പെടലുകളാണ് ലോക രാജ്യങ്ങളെല്ലാം ശ്രദ്ധയോടെ ഉറ്റ് നോക്കിയത്. യുദ്ധത്തിൽ നയതന്ത്ര തലത്തിൽ പരിഹാരം കാണണമെന്ന നിലപാടാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിരുന്നത്. ഇത് യുദ്ധം ചെയ്യാനുളള കാലഘട്ടമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പറഞ്ഞിരുന്നത് വാർത്തയായിരുന്നു.
നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായാണ് യുക്രെൻ വിദേശകാര്യ സഹമന്ത്രി ദസ്പറോവ എത്തിയത്. യുക്രെയ്ൻ-റഷ്യ വിഷയത്തിൽ ഇന്ത്യ ശക്തമായ ഇടപ്പെടലുകൾ നടത്തുമെന്ന് വിശ്വസിക്കുന്നതായും ഇപ്പോൾ നടക്കുന്ന യുദ്ധത്തിന് പരിഹാരം കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ദസ്പറോവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉന്നത ഉദ്യോഗസ്ഥരെയും ക്വീവിലേക്ക് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.
Comments