തിരുവനന്തപുരം: കണ്ണൂരിൽ മാത്രമല്ല മലബാറിലെ മുസ്ലിം വീടുകളിലും മതപരമായ ചടങ്ങുകളിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ട് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയ. കണ്ണൂരിലെ മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ടാണ് ഫാത്തിമ തഹ്ലിയ പ്രതികരണം. തനിക്ക് ലിബറലുകൾക്ക് വേണ്ടി കൈയടിക്കണ്ടെന്നും മലബാറിലെ വീടുകളിൽ സ്ത്രീകൾക്കായി പ്രത്യേകം ഇരിപ്പിടം ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇത് പറഞ്ഞത്.
ഇസ്ലാം സ്ത്രീ പുരുഷ ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണന്നല്ലേ പറയുന്നതെന്നും അപ്പോൾ അതിനെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകൾ നടത്തുന്ന സ്വകാര്യ പരിപാടികളിൽ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങണുണ്ടാകും എന്നും അവർ പറഞ്ഞു. ഇതൊക്കെ സ്വാഭാവിക കാര്യങ്ങളാണ്. എന്തിനാണ് വിവാദമാക്കുന്നത് എന്നും അവർ ചോദിക്കുന്നുണ്ട്.
സ്ത്രീകൾക്ക് പ്രത്യേകമായി പൊതു ഇടങ്ങളിൽ നൽകുന്ന ഇരിപ്പിടങ്ങളെയും ട്രെയിൻ കോച്ചുകളെയും കംഫർട്ട് സ്റ്റേഷനുകളെയുമാണ് നേതാവ് ഇതിനായി സാമ്യപ്പെടുത്തുന്നത്. ഇതൊന്നും തെരഞ്ഞ് പിടിച്ച് വാർത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നിൽ പ്രത്യേക താൽപ്പര്യമാണെന്നും തഹ്ലിയ പറഞ്ഞു. ഇത്തരത്തിൽ മാറ്റി ഇരുത്തുന്നതോടെ സ്ത്രീകൾ കൂടുതൽ സുരക്ഷിതരാകുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഇങ്ങനെ മാറ്റി ഇരുത്തിയാൽ ലൈംഗീക അതിക്രമങ്ങളിൽ നിന്നും സ്ത്രീകൾ സുരക്ഷിതരാകുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
Comments