ഗുവാഹത്തി : യൂത്ത് കോൺഗ്രസ്സ് ആസാം സംസ്ഥാന പ്രസിഡന്റ് അംഗിത ദത്തയെ യൂത്ത് കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ശാരീരികമായി പീഡിപ്പിച്ചതായി പരാതി. അംഗിത ദത്തയുടെ പരാതിയിന്മേൽ ദിസ്പൂർ പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സംഭവം നടന്നയുടൻ അംഗിത സംസ്ഥാന കോൺഗ്രസ്സ് കമ്മിറ്റിയ്ക്ക് പരാതിനല്കിയിരുന്നു. എന്നിട്ട് ഫലമില്ലാതെ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ വിഷയംപെടുത്തിയെങ്കിലും രാഹുൽ ഗാന്ധിയും ശ്രീനിവാസിനെ ന്യായീകരിക്കുന്ന രീതിയിലാണ് പെരുമാറിയത്. പാർട്ടി യാതൊരു നടപടിയും എടുക്കാതെ സംഭവമൊതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് അംഗിത പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. പോലീസ് സ്റ്റേഷനിൽ പരാതി നല്കിയതിനു പിന്നാലെ ആസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗിത ദത്തയ്ക്ക് കാരണം കാണിക്കൽ നോടീസ് നൽകി.
മാർച്ച് 25 ന് ഛത്തീസ്ഗഡിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ബിവി ശ്രീനിവാസ് തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മോശമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതായി ദത്ത ആരോപിച്ചു.
പാർട്ടിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയാൽ കോൺഗ്രസിലെ തന്റെ കരിയർ നശിപ്പിക്കുമെന്ന് പറഞ്ഞ് ശ്രീനിവാസ് അംഗിതയുടെ കൈയിൽ പിടിച്ചു ഉന്തുകയും തള്ളുകയും അസഭ്യ വാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു, ദത്തയുടെ പരാതിയിൽ പറയുന്നു.
പലതവണ പരാതി നൽകിയിട്ടും കോൺഗ്രസ് നടപടിയെടുത്തില്ലെന്നും അവർ പറഞ്ഞു.
ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച പ്രതികരിക്കാൻ വിസമ്മതിച്ചു. ദത്ത പോലീസിൽ പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു .
Comments