കോഴിക്കോട്: തളി ക്ഷേത്ര പരിസരത്തെ ഇസ്ലാമീകവത്ക്കരണത്തിനെതിരെ പ്രദേശവാസികളും മാദ്ധ്യമങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളോട് മുഖം തിരിച്ച് കോഴിക്കോട് കോർപ്പറേഷൻ. കോർപറേഷന് എവിടെ നിന്ന് ഈ നിർദ്ദേശം ലഭിച്ചു ? പുനർനാമകരണത്തിന് തളിയിലെ ജനഹിതമറിഞ്ഞിരുന്നോ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവില്ലെന്ന് പിടിവാശിയിലാണ് കോർപ്പറേഷനും കോർപറേഷൻ ഭരിക്കുന്ന സിപിഎമ്മും.
തളി ശിവക്ഷേത്രത്തിന്റെ പ്രദേശങ്ങളായ കണ്ടംകുളം ജൂബിലി ഹാൾ പാർക്ക് തുടങ്ങിയവയ്ക്ക് ഇസ്ലാമീക പേര് നൽകാനാണ് കോർപ്പറേഷന്റെ തീരുമാനം. ഗൂഗിൾ മാപ്പിലടക്കം പേര് തളി ക്ഷേത്രപ്രദേശത്തിന്റെ മാറ്റിയിരിക്കുകയാണ്. മർക്കസ്സുദ്ദവ എന്നാണ് നിലവിൽ ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ലഭിക്കുന്നത്.
പൊതുജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണുന്നതിന് പകരം വാർത്ത പുറത്ത് കൊണ്ടുവന്ന മാദ്ധ്യമങ്ങൾക്ക് നേരെ തീരിയുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. അനാവശ്യവിവാദമുണ്ടാകുന്നുവെന്നും വർഗീയവിഭജനമുണ്ടാക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. കോർപ്പറേഷന്റെ വിവാദ നീക്കം ആദ്യം പുറത്ത് കൊണ്ടുവന്നത് ജനം ടിവിയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഇതിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നിരുന്നു. ഇത്തരം മാറ്റങ്ങൾ ആസൂത്രിതമാണെന്നും ആശങ്കപ്പെടുത്തുന്നുവെന്നും ജനങ്ങൾ പറയുന്നത്. . കോർപറേഷന്റെ നീക്കങ്ങൾക്കെതിരെ നാളെ ജനകീയ പ്രതിഷേധ വാർഡ് സഭ ചേരാനും ജൂബിലി ഹാൾ ഉദ്ഘാടന ദിവസം കരിദിനവും ഹർത്താലും ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments