തിരുവനന്തപുരം: റിലീസിന് മുമ്പ് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് ചിത്രം ‘ദ കേരള സ്റ്റോറി’. ഇപ്പോഴിതാ പ്രണയം നടിച്ച് യുവതികളെ കുരുക്കി ഭീകസംഘടനയായ ഐഎസില്‍ എത്തിക്കുന്നതിന്റെ കഥ പറയുന്ന ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയാൻ നിയമോപദേശം തേടിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്ത് സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിക്കുന്നതിന് എന്തൊക്കെ നിയമപരമായി ചെയ്യാമെന്നാണ് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. നേരത്തെ സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമ വകുപ്പ് വിദഗ്ധ ഉപദേശം തേടിയത്.
ഇതിനോടൊപ്പം തന്നെ ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന് വഴി അമേരിക്കയും നല്കുന്നു എന്ന സംഭാഷണം. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്നതും. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണം. എന്നിവയാണ് സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച ഭാഗങ്ങള്‍. മെയ് 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ലൗ ജിഹാദിലകപ്പെട്ട് ഐഎസ്ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി പിന്നീട് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറി സിനിമയാക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്തു എന്നാണ് യൂട്യൂബിലെ ട്രെയിലർ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം സൂചിപ്പിക്കുന്നത്. രണ്ടുദിവസം കൊണ്ട് ഒരുകോടിക്ക് മുകളിലാളുകളാണ് ട്രെയിലർ കണ്ടത്.
Comments