തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ ആൾമാറാട്ട വിവാദത്തിൽ പ്രതിരോധത്തിലായി സിപിഐഎം. ആൾമാറാട്ടം നടത്തിയ സംഭവം എസ്എഫ്‌ഐയെ ചുറ്റിപ്പറ്റിയാണ് വിവാദം നടക്കുന്നതെങ്കിലും കനത്ത പ്രതിരോധത്തിലായത് സിപിഎമ്മിന്റെ ജില്ലാ നേതൃത്വമാണ്. പാർട്ടിക്കുള്ളിലെ തന്നെ വിഭാഗീയതയാണ് ആൾമാറാട്ടം പുറത്തു വരാൻ കാരണമായത്.
ആൾമാറാട്ടം വിവാദമായതിന് പിന്നാലെ കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ഒരു എംഎൽഎയ്‌ക്ക് എതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. വിശാഖിനെ തിരുകി കയറ്റാൻ പ്രിൻസിപ്പലിന് നിർദ്ദേശം നൽകിയത് ഈ എംഎൽഎ ആണെന്നാണ് സൂചന. വിവാദമാകുന്നതിനു മുൻപ് തന്നെ പാർട്ടി വിഷയം അറിഞ്ഞിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിൽ സിപിഎം അന്വേഷണത്തിനായും തുടർ നടപടിയ്‌ക്കായും അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
കോവളം ഏര്യ സെക്രട്ടറി പിഎസ് ഹരികുമാറിനാണ് അന്വേഷണ ചുമതല. പരാതിയുടെ അടിസ്ഥാനത്തിൽ അനഘയുടെയും മൊഴിയെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ അനഘ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. സംഭവം വിവാദമായതിന് പിന്നാലെ കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
Comments