ബെംഗളൂരു: ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്‍ഫോസിസ് എന്‍ജിനിയറായ 22-കാരിയടക്കം രണ്ടുപേരാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ മുങ്ങി മരിച്ചത്. പലയിടത്തും വെള്ളം കയറിയത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. അതിൽ പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഒരു ജ്വല്ലറിയ്ക്കുണ്ടായ നഷ്ടമാണ്.
അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് ഒലിച്ചുപോയത്. മല്ലേശ്വരത്തെ നിഹാന് ജ്വല്ലറിയിലെ സ്വര്‍ണവും സാധനങ്ങളുമാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തില്‍ ഒലിച്ചുപോയത്. ജ്വല്ലറിക്കുള്ളിലെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളും ഒലിച്ചുപോയി.
അപ്രതീക്ഷിത വെള്ളപ്പാച്ചില്‍ വന്നപ്പോൾ ഷട്ടര്‍ അടക്കാന്‍ കഴിയാതെ വന്നതാണ് വന്നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചു തുറക്കും മുമ്പേ വെള്ളം കടയ്ക്കുള്ളിൽ കയറുകയായിരുന്നു. സ്വർണാഭരണം മുഴുവൻ കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ ഒഴുകിയും പോയി. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിൻവശത്തെ വാതില്‍ തുറന്നതോടെയാണ് മുഴുവന്‍ ആഭരണങ്ങളും നഷ്ടമായത്.
Comments