തിരുവനന്തപുരം: സാമ്പത്തിക നിയമങ്ങളും ചട്ടങ്ങളും മറി കടന്നാണ് ധനമന്ത്രി ആയിരുന്ന കാലത്ത് തോമസ് ഐസക് കടമെടുക്കാൻ കുറുക്കു വഴികൾ കണ്ടെത്തിയതെന്ന് കിസാൻ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ജയസൂര്യൻ. പെൻഷനടക്കം നിയമ വിരുദ്ധമായി കടമെടുത്താണ് കൊടുക്കുന്നത്. ഇപ്പോഴത്തെ കടം 32000 കോടിയിലധികം വരും. കേരളത്തിന് ഇങ്ങനെ ഒരവസ്ഥ വരുത്തിവെച്ചത് തോമസ് ഐസക് ആണെന്നും കേരളം ഇനിയെങ്കിലും ഈ വസ്തുത തിരിച്ചറിയണമെന്നും ജയസൂര്യൻ പറഞ്ഞു.
തോമസ് ഐസക് എന്ന കപട സാമ്പത്തിക വിദഗ്ധൻ പറയുന്നതല്ല സത്യം എന്ന് ഇപ്പൊൾ മനസ്സിലായില്ലേ? ബജറ്റിന് പുറത്തു കടമെടുക്കാൻ പിണറായിയുടെ ധനമന്ത്രി കണ്ടെത്തിയ രണ്ടു കുറുക്കു വഴികൾ ആയിരുന്നു കിഫ്ബിയും, കെഎസ്എസ്പിഎൽ എന്ന Kerala Social Security Pension Limited എന്ന രഹസ്യ സ്ഥാപനവും. രണ്ടിനും വരവില്ല, കടം വാങ്ങി ചെലവ് മാത്രം. കിഫ്ബിക്ക് മോട്ടോർ വെഹിക്കിൾ ടാക്സ്, പെട്രോളിയം സെസ് പോലെ കുറച്ചു ബജറ്റ് വരുമാനം മാറ്റി വെച്ചിരുന്നു. കെഎസ്എസ്പിഎൽ-ന് വരുമാനം ഒന്നും ഇല്ല. ഇപ്പോഴത്തെ കടം 32000 കോടി യിലധികം വരുമത്രേ. നിയമ വിരുദ്ധമായി കടമെടുത്ത് പെൻഷൻ കൊടുക്കുകയാണ്. ആര് എങ്ങിനെ തിരിച്ചടയ്‌ക്കും? ഒരു പിടിയും ആർക്കും ഇല്ല. ഇത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരാണെന്ന് നേരെത്ത തന്നെ C&AG ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന സർക്കാർ ഗാരൻ്റി നൽകി എടുക്കുന്ന ഏതു കടവും സർക്കാരിന്റെ മൊത്തം കടബാധ്യതയുടെ കൂട്ടത്തിൽ പെടുത്തും. അത് സാമാന്യബോധമുള്ള ആർക്കും മനസ്സിലാവുന്ന കാര്യം തന്നെ. തോമസ് ഐസകിനെ പോലുള്ളവരുടെ നാട്യം അവർ എന്തോ അതീത ബുജികളാണെന്നാണ്. C&AG ക്കെതിരെ കേരള നിയമസഭയിൽ പ്രമേയം വരെ പാസാക്കി ഇവർ. എന്നാൽ ആർബിഐയും കേന്ദ്ര ധനമന്ത്രാലയവും നിയമ പ്രകാരം സംസ്ഥാനത്തിന് അർഹമായ വായ്പാ പരിധിയിൽ (3% of GSDP) നിന്നും കിഫ്ബിയുടെയും KSSPL-ന്റെയും കടത്തിന്റെ ഒരു വിഹിതം കൂടി കുറച്ചു മാത്രമെ അനുവദിച്ചുള്ളൂ. കഴിഞ്ഞ വർഷവും അങ്ങനെ തന്നെ, സ്വാഭാവികം. സാമ്പത്തിക നിയമങ്ങളും ചട്ടങ്ങളും മറി കടന്നു ഓവർസ്മാർട്ട് കളിക്കാൻ ശ്രമിച്ച് തോമസ് ഐസക്ക് കേരളത്തിന് വരുത്തിവെച്ച വിന. കേരളം ഇനിയെങ്കിലും ഈ വസ്തുത തിരിച്ചറിയണം- എന്ന് അഡ്വ.ജയസൂര്യൻ പറഞ്ഞു.
Comments